ഇന്ത്യാ-പാക് വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് യുഎഇ

ഇന്ത്യാ-പാക് വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് യുഎഇ

അബുദാബി: ഇന്ത്യാ-പാക് വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് യുഎഇ. മേഖലയില്‍ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കാന്‍ വെടിനിര്‍ത്തല്‍ സഹായിക്കുമെന്ന് യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ വ്യക്തമാക്കി.

രാജ്യങ്ങള്‍ തമ്മിലുള്ള നല്ല ബന്ധത്തിന് നയതന്ത്ര ചര്‍ച്ചകളാണ് വേണ്ടതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ ഇടപെട്ടെന്ന വാദത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അഭിനന്ദിക്കുകയും ചെയ്തു.

കടലിലും ആകാശത്തും കരയിലുമുള്ള എല്ലാ സൈനിക പ്രവര്‍ത്തനങ്ങളും നിര്‍ത്താന്‍ ഇന്ത്യയും പാകിസ്ഥാനും ധാരണയിലെത്തിയിട്ടുണ്ട്. കരസേനയോടും നാവികസേനയോടും വ്യോമസേനയോടും ഈ ധാരണ പാലിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

ശനിയാഴ്ച ഉച്ചയ്ക്ക് 3:35 ന് പാകിസ്ഥാന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) ഇന്ത്യയുടെ ഡിജിഎംഒയെ ഫോണില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് കരയിലൂടെയും ആകാശമാര്‍ഗവും സമുദ്രത്തിലൂടെയും ഉള്ള പൂര്‍ണ വെടിനിര്‍ത്തലിന് ഇരുവരും തമ്മില്‍ തീരുമാനത്തിലെത്തി. ഇന്ത്യന്‍ സമയം വൈകുന്നേരം അഞ്ചോടെ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.