കര്‍ദിനാള്‍ ബാല്‍ദസാരെ റെയ്‌നയും ബിഷപ്പ് ഫ്രാങ്ക്‌സ്വെ സവിയെയും.
വത്തിക്കാന്‍ സിറ്റി: കുടുംബം, വിവാഹം എന്നിവയെ സംബന്ധിച്ച് കത്തോലിക്കാ സഭയുടെ പഠനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പൊന്തിഫിക്കല്‍ തിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗ്രാന്‍ഡ് ചാന്‍സലറായി പാപ്പയുടെ വികാരി ജനറാളും പൊന്തിഫിക്കല്‍ ലാറ്ററന്‍ സര്‍വകലാശാലയുടെ ചാന്‍സലറുമായ കര്‍ദിനാള്‍ ബാല്‍ദസാരെ റെയ്‌നയെ ലിയോ പതിനാലാമന്‍ പാപ്പ നിയമിച്ചു.
2025 ജൂണ്‍ 27 ന് ഫ്രാന്‍സിലെ പാരായ് ലെ മോണിയല്‍ തീര്‍ഥാടന കേന്ദ്രത്തില്‍ നടക്കുന്ന, വിശുദ്ധ മാര്‍ഗരറ്റ് മേരി അലക്കോക്കിന് യേശുവിന്റെ തിരുഹൃദയ ദര്‍ശനം ലഭിച്ചതിന്റെ 350-ാം വാര്‍ഷികത്തിന്റെ സമാപന ആഘോഷങ്ങളില്‍ തന്റെ പ്രത്യേക പ്രതിനിധിയായി അജാക്‌സിയോ രൂപതയുടെ മെത്രാന്‍ ഫ്രാങ്ക്‌സ്വെ സവിയെ ബുസ്തില്ലിയോയെയും പരിശുദ്ധ പിതാവ് നിയമിച്ചു. ഇന്നലെയാണ് രണ്ട് നിയമനങ്ങളും സംബന്ധിച്ച അറിയിപ്പ് പരിശുദ്ധ സിംഹാസനം പുറത്തിറക്കിയത്.
വിശുദ്ധ മാര്‍ഗരറ്റ് മേരി അലക്കോക്കിന് യേശുവിന്റെ തിരുഹൃദയ ദര്‍ശനം ലഭിച്ചതിന്റെ 350-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഫ്രാന്‍സിസ് പാപ്പ 'ഡെലെക്‌സിത്ത് നോസ്' എന്ന തന്റെ അവസാന ചാക്രിക ലേഖനം രചിച്ചത്. 1673 ഡിസംബര്‍ 27 നും 1675 ജൂണ്‍ 18 നും ഇടയില്‍ ഫ്രഞ്ച് സന്യാസിനിയായിരുന്ന മാര്‍ഗരറ്റ് മേരി അലക്കോക്കിന് ലഭിച്ച ദര്‍ശനങ്ങളാണ് തിരുഹൃദയ ഭക്തി ലോകം മുഴുവന്‍ വ്യാപിക്കുന്നതിന് കാരണമായത്.
ഹൃദയം നഷ്ടപ്പെട്ട ഒരു ലോകത്ത് അര്‍ഥവത്തായ സന്ദേശം നല്‍കുവാന്‍ തിരുഹൃദയ ഭക്തി സഹായകരമാകുമെന്നു എടുത്തു പറഞ്ഞുകൊണ്ടാണ് പാപ്പ ഈ ചാക്രികലേഖനത്തിനു രൂപം നല്‍കുന്നത്. 2024 ഒക്ടോബര്‍ 24 നാണ് ഫ്രാന്‍സിസ് പാപ്പയുടെ ഈ നാലാമത്തെ ചാക്രിക ലേഖനം പ്രസിദ്ധീകരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.