കണ്ണൂര്‍: വിളക്കന്നൂര്‍ ക്രിസ്തുരാജ ദേവാലയത്തില്‍ തിരുവോസ്തിയില്‍ പതിഞ്ഞ ക്രിസ്തുവിന്റെ മുഖം ദിവ്യകാരുണ്യ അടയാളമായുള്ള വത്തിക്കാന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് വിളക്കന്നൂര്‍ പള്ളിയില്‍ നടന്നു.
ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ഡോ. ലെയോ പോള്‍ദോ ജിറേലി വിശ്വാസ തിരുസംഘത്തിന്റെ ഡിക്രി വായിച്ചാണ് പ്രഖ്യാപനം നടത്തിയത്. മലയാളത്തിലുള്ള ഡിക്രി അതിരൂപതാ ചാന്‍സലര്‍ ഫാ. ജോസഫ് മുട്ടത്തുകുന്നേല്‍ വായിച്ചു.

തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, കണ്ണൂര്‍ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല, കണ്ണൂര്‍ രൂപത സഹായ മെത്രാന്‍ ഡോ. ഡെന്നിസ് കുറുപ്പശേരി, മാനന്തവാടി രൂപത സഹായ മെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലം, ആര്‍ച്ച് ബിഷപ്പ് ഇമേരിറ്റസുമാരായ മാര്‍ ജോര്‍ജ് ഞരളക്കാട്ട്, മാര്‍ ജോര്‍ജ് വലിയമറ്റം എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം നടന്നത്.
ഇന്ന് ഉച്ചയ്ക്ക് 1.45 ന് ഒടുവള്ളിത്തട്ടില്‍ തിരുവോസ്തിക്ക് സ്വീകരണം നല്‍കി. പിന്നീട് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിളക്കന്നൂരിലേക്ക് ആനയിച്ചു. രണ്ടിന് വിളക്കന്നൂര്‍ ടൗണില്‍ വിശ്വാസികള്‍ സ്വീകരിച്ച് ദേവാലയത്തിലെത്തിച്ചു.

തുടര്‍ന്നാണ് പ്രഖ്യാപനവും പ്രതിഷ്ഠയും നടത്തിയത്. ദിവ്യകാരുണ്യ ആരാധനയ്ക്ക് ഫാ. മാത്യു വേങ്ങക്കുന്നേല്‍ നേതൃത്വം നല്‍കി. ഉച്ചകഴിഞ്ഞ് 3.15 ന് നടന്ന ആഘോഷമായ സമൂഹ ബലിയില്‍ അതിരൂപതയിലെ മുഴുവന്‍ വൈദികരുംകാര്‍മികരായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.