മലപ്പുറം: പുതിയ രാഷ്ട്രീയ മുന്നണിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അന്‍വര്‍. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്നാണ് പേര്. പുതിയ മുന്നണിയുടെ ബാനറിലാണ് അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കുന്നത്.
മൂന്നാം മുന്നണി രൂപീകരണത്തിന്റെ ഭാഗമായാണ് നീക്കം. ആം ആദ്മി പാര്‍ട്ടിയും പുതിയ മുന്നണിയുടെ ഭാഗമായേക്കും. കാര്‍ഷിക, തൊഴില്‍, വ്യാപാര, സാമൂഹിക, സാംസ്‌കാരിക മേഖലയില്‍ നിന്നുള്ള സംഘടനകള്‍ തനിക്ക് പിന്തുണ അറിയിച്ചതായി അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തനിക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വ്യക്തിഹത്യ നടത്തുകയാണ്. ഇവരുടെ നേതാക്കള്‍ കാട്ടിക്കൂട്ടിയ പലതിന്റേയും തെളിവുകള്‍ എന്റെ കൈയിലുണ്ട്. വേണ്ടി വന്നാല്‍ നിലമ്പൂര്‍ അങ്ങാടിയില്‍ ടിവി വെച്ച് അതൊക്കെ കാണിക്കുമെന്നും അന്‍വര്‍ ഭീഷണി മുഴക്കി.
തന്റെ പക്കലുള്ള വിവരങ്ങള്‍ പുറത്തു വിട്ടാല്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ല. തന്നെ വ്യക്തിഹത്യ നടത്തുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വി.ഡി. സതീശന്‍ ആയാലും മുഹമ്മദ് റിയാസ് ആയാലും ആര്യാടന്‍ ഷൗക്കത്ത് ആയാലും തലയില്‍ മുണ്ടിട്ട് നിലമ്പൂരില്‍ നിന്ന് ഓടിയൊളിക്കേണ്ട ഗതികേടുണ്ടാകും. ഇതൊരു വാണിങ് ആയി പറയുകയാണ്. ഒരു പരിധി കഴിഞ്ഞാല്‍ പ്രതിരോധിക്കേണ്ടി വരുമെന്നും അന്‍വര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ ഇരുമുന്നണികളെയും പരാജയപ്പെടുത്തും. ഭൂരിപക്ഷം ഇപ്പോള്‍ പ്രവചിക്കാന്‍ സാധിക്കില്ല. തന്റെ മത്സരം ആരെയാണ് ബാധിക്കുകയെന്നും ഇപ്പോള്‍ പറയാനാവില്ല. ഇരുമുന്നണികളിലെയും വോട്ടര്‍മാര്‍ തനിക്കൊപ്പമുണ്ടാകും. വഞ്ചകന്‍ എന്ന മുഖ്യമന്ത്രിയുടെ വിളിക്ക് കൃത്യമായി മറുപടി നല്‍കും. ജനം വഞ്ചകരെ തോല്‍പ്പിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.