വാഷിങ്ടണ്‍: പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് സൈനിക നടപടി സ്വീകരിക്കേണ്ടി വന്ന സാഹചര്യം വിശദീകരിക്കാന്‍ ഇന്ത്യയുടെ വിദേശ പര്യടന പ്രതിനിധി സംഘം അമേരിക്കയില്‍ എത്തിയപ്പോള്‍ നടത്തിയ സംവാദ പരിപാടി ശ്രദ്ധേയമായി.
സംവാദത്തിനിടെ വാഷിങ്ടണ്‍ പോസ്റ്റിന്റെ പ്രതിനിധി ചോദ്യവുമായി എഴുന്നേറ്റപ്പോള്‍ 'ഇത് അനുവദിക്കരുത്... എന്റെ മകനാണ്' എന്ന ശശി തരൂരിന്റെ കമന്റ് കേട്ട് സദസ് ഒരു നിമിഷം അത്ഭതപ്പെട്ടു. വാഷിങ്ടണ്‍ പോസ്റ്റ് പത്രത്തിന്റെ ഗ്ലോബല്‍ അഫയേഴ്സ് കോളമിസ്റ്റും തരൂരിന്റെ മകനുമായ ഇഷാന്‍ തരൂരായിരുന്നു ചോദ്യ കര്‍ത്താവ്.
അച്ഛന്‍ അടുത്ത ദൗത്യത്തിന് തിരിക്കും മുമ്പ് ഒന്നു കണ്ട് ഹായ് പറയാന്‍ വന്നതാണെന്ന ഇഷാന്റെ മറുപടി കേട്ട് സദസ് ഒന്നടങ്കം ചിരിച്ചു.
പഹല്‍ഗാം ആക്രമണത്തില്‍ പാകിസ്ഥാനുള്ള പങ്കിന്റെ തെളിവുകള്‍ വിദേശ സര്‍ക്കാരുകള്‍ അന്വേഷിച്ചോ എന്നായിരുന്നു ഇഷാന്റെ ചോദ്യം. സുവ്യക്തമായ കാരണമില്ലാതെ ഇന്ത്യ സൈനിക നടപടി സ്വീകരിക്കില്ലെന്നാണ് മകന്റെ ചോദ്യത്തിന് തരൂര്‍ നല്‍കിയ മറുപടി. തെളിവുകള്‍ ആരും ചോദിച്ചിട്ടില്ലെന്നും അദേഹം വ്യക്തമാക്കി.
മെയ് 24 ന് ആരംഭിച്ച യാത്രയില്‍ പനാമ, ഗയാന, കൊളംബിയ, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് തരൂരിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം അമേരിക്കയില്‍ എത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.