അമേരിക്കയിലെ ജൂത കേന്ദ്രത്തില്‍ ആക്രമണത്തിന് പദ്ധതിയിട്ട ഐഎസ് ഭീകരനെ കാനഡ യു.എസിന് കൈമാറി

അമേരിക്കയിലെ ജൂത കേന്ദ്രത്തില്‍ ആക്രമണത്തിന് പദ്ധതിയിട്ട ഐഎസ് ഭീകരനെ കാനഡ യു.എസിന് കൈമാറി

ഒട്ടാവ: ന്യൂയോർക്കിൽ ജൂത സമുദായത്തിനെതിരെ ഭീകരാക്രമണം നടത്താൻ ഗൂഢാലോചന നടത്തിയ സംഭവത്തിൽ പാകിസ്ഥാൻ ഭീകരനെ യുഎസിന് കൈമാറി കാനഡ. മുഹമ്മദ് ഷഹസീബ് ഖാൻ എന്ന 20-കാരനെയാണ് കാനഡ യുഎസ് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയത്.

പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഎസ് ഭീകരസംഘടനയുമായി ബന്ധമുള്ള ആളാണ് മുഹമ്മദ് ഷഹസീബെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായി.

ഐഎസ് ഭീകരരുടെ പിന്തുണയോടെ ജൂത കേന്ദ്രത്തിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായാണ് കണ്ടെത്തൽ. ജൂത സമുദായത്തെ ലക്ഷ്യമിട്ടാണ് മുഹമ്മദ് ഷഹസീബ് കാനഡയിലെത്തിയത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇയാൾ അറസ്റ്റിലായത്.

ഐഎസ് ഭീകരരുമായി ഗൂഢാലോചന നടത്തിയതിനും മുഹമ്മദ് ഷഹസീബിനെതിരെ തെളിവ് ലഭിച്ചു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. യുഎസ്-കാനഡ അതിർത്തിയിൽ നിന്ന് 19 കിലോമീറ്റർ അകലെയുള്ള ഓംസ്‌ടൗൺ മുനിസിപ്പാലിറ്റിയിൽ വെച്ചാണ് ഐഎസ് ഭീകരനെ കനേഡിയൻ പൊലീസ് കസ്റ്റഡിയിലെടുത്തത്.

2023-ൽ ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ ആക്രമണം നടത്താനായിരുന്നു ഐഎസ് ഭീകരരുടെ പദ്ധതി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.