തിരുവനന്തപുരത്ത് പ്രതിവര്‍ഷം അറുപതിലേറെ അജ്ഞാത മൃതദേഹങ്ങള്‍; കൂടുതലും 50 വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്മാരുടേത്

തിരുവനന്തപുരത്ത് പ്രതിവര്‍ഷം അറുപതിലേറെ അജ്ഞാത മൃതദേഹങ്ങള്‍; കൂടുതലും 50 വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്മാരുടേത്

തിരുവനന്തപുരം: ജില്ലയില്‍ പ്രതിവര്‍ഷം തിരിച്ചറിയപ്പെടാതെ സംസ്‌കരിക്കപ്പെടുന്നത് അറുപതിലേറെ മൃതദേഹങ്ങളെന്ന് റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ ആഴ്ചകളോളം സൂക്ഷിച്ച ശേഷമാണ് സംസ്‌കരിക്കുന്നത്. 50 വയസിനു മുകളില്‍ പ്രായമുള്ള പുരുഷന്മാരുടേതാണ് അജ്ഞാത മൃതദേഹങ്ങളിലേറെയും.

മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നതിനായി 48 മോര്‍ച്ചറി ചേംബറുകളാണ് മെഡിക്കല്‍ കോളജിലുള്ളത്. കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ ഈ വര്‍ഷം മെയ് വരെ 63 മൃതദേഹങ്ങളാണ് 'അജ്ഞാതം' എന്ന പേരില്‍ മെഡിക്കല്‍ കോളജില്‍ എത്തിയത്. റോഡ് അപകടത്തിലും കുഴഞ്ഞുവീണും പൊലീസ് എത്തിച്ച ശേഷം ചികിത്സയ്ക്കിടെ മരിച്ചവരും തെരുവില്‍ മരിച്ച് കിടന്നവരും ഇക്കൂട്ടത്തില്‍പ്പെടുന്നു. നിലവില്‍ ഇരുപതോളം മൃതദേഹങ്ങളാണ് മോര്‍ച്ചറിയിലുള്ളത്.
പൊലീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കളെ കണ്ടെത്താന്‍ കഴിയാത്തവയാണ് അജ്ഞാത മൃതദേഹമായി സംസ്‌കരിക്കപ്പെടുന്നത്.

ശാന്തികവാടത്തിലാണ് സംസ്‌കാരം. ജീവനക്കാരെത്തി ഒന്ന് മുതല്‍ നാല് മൃതദേഹങ്ങള്‍ വരെ ഒരേസമയം സംസ്‌കരിക്കുന്നതിനായി കൊണ്ടുപോവുകയാണ് പതിവ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.