കോവിഡ് മുക്തരായവര്‍ക്ക് വാക്സിനേഷന്‍ ഇടവേള വര്‍ധിപ്പിക്കണം: കേന്ദ്ര വിദഗ്ധ സമിതി

കോവിഡ് മുക്തരായവര്‍ക്ക് വാക്സിനേഷന്‍ ഇടവേള വര്‍ധിപ്പിക്കണം: കേന്ദ്ര വിദഗ്ധ സമിതി

ന്യൂഡല്‍ഹി: കോവിഡ് മുക്തരായവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള ഇടവേള വര്‍ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്ധ സമിതി. രോഗമുക്തരായവര്‍ രോഗം ഭേദമായി ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം വാക്‌സിന്‍ സ്വീകരിച്ചാല്‍ മതിയെന്നാണ് നാഷണല്‍ ടെക്‌നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍ (എന്‍.ടി.എ.ജി.ഐ) പറയുന്നത്.

ഗര്‍ഭിണികളും മുലയൂട്ടുന്ന സ്ത്രീകളും വാക്‌സിനേഷന് യോഗ്യരാക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ ആരോഗ്യ മന്ത്രാലയം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. നേരത്തെ രോഗമുക്തരായവര്‍ക്ക് രോഗം ഭേദമായി ആറ് മാസത്തിന് ശേഷം വാക്‌സിന്‍ സ്വീകരിക്കാമെന്നാണ് എന്‍.ടി.എ.ജി.ഐ ശുപാര്‍ശ ചെയ്തിരുന്നത്.

എന്നാല്‍ ഇടവേള ഒന്‍പത് മാസമാക്കി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സമതി സര്‍ക്കാരിനെ സമീപിച്ചു. രോഗം ബാധിക്കുന്നതും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നതും തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കുന്നത് ആന്റിബോഡികള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് സമിതി വ്യക്തമാക്കി.

എന്നാല്‍ വാക്സിനേഷന്റെ ഇടവേള വര്‍ദ്ധിപ്പിക്കുന്നതില്‍ ആശങ്കയിലാണ് ജനം. കോവിഷീല്‍ഡ് വാക്‌സിന്റെ ഇടവേള കൂട്ടണമെന്ന് വിദഗ്ധസമിതി ശുപാര്‍ശ കേന്ദ്ര ആരോഗ്യമന്ത്രാലയം അംഗീകരിച്ചിരുന്നു. ഇതോടെ രണ്ടാമത്തെ ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ 12 മുതല്‍ 16 ആഴ്ചയ്ക്കിടയില്‍ എടുത്താല്‍ മതി. ആറ് മുതല്‍ എട്ട് ആഴ്ചയ്ക്കിടയില്‍ രണ്ടാമത്തെ ഡോസ് എടുക്കണമെന്നായിരുന്നു നേരത്തെയുള്ള നിര്‍ദേശം. അതേസമയം കോവാക്‌സിന്‍ ഡോസുകളുടെ ഇടവേളയില്‍ മാറ്റമില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.