ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡ് വകഭേദത്തിനെതിരെ കോവിഷീല്‍ഡ് 80% ഫലപ്രദമെന്ന് പഠനം

ഇന്ത്യയില്‍ കണ്ടെത്തിയ കോവിഡ് വകഭേദത്തിനെതിരെ കോവിഷീല്‍ഡ് 80% ഫലപ്രദമെന്ന് പഠനം

ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കോവിഡിന്റെ B1.617.2 വകഭേദത്തെ തടയാൻ ഓക്സ്ഫഡ്-അസ്ട്രാസെനക്ക രണ്ടു ഡോസ് വാക്സിൻ 80 ശതമാനത്തിലധികം ഫലപ്രദമാണെന്ന് പഠനം. ബ്രിട്ടീഷ് സർക്കാർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ഓക്സ്ഫഡ്-അസ്ട്രാസെനക്ക വാക്സിൻ ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് 'കോവിഷീൽഡ്' എന്ന പേരിലാണ് ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്. പബ്ലിക്ക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ (പി.എച്ച്.ഇ) ഡാറ്റകളെ അടിസ്ഥാനമാക്കിയാണ് ബ്രിട്ടീഷ് സർക്കാർ പഠനം നടത്തിയത്.

ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കോവിഡിന്റെ വകഭേദം ബ്രിട്ടണിൽ വർധിച്ചുവരികയാണെന്നാണ് റിപ്പോർട്ട്.
ഈ ആഴ്ച ആദ്യം പുറത്തുവിട്ട പി.എച്ച്.ഇയുടെ പുതിയ കണക്കു പ്രകാരം കഴിഞ്ഞ ആഴ്ച ബ്രിട്ടണിൽ 2,111 പേർക്ക് ബി1.617.2 വകഭേദം കണ്ടെത്തിയെന്നാണ്. ഇതുവരെയായി 3424 കേസുകളാണ് ഇത്തരത്തിൽ കണ്ടെത്തിയതെന്നും പറയുന്നു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.