കാര്‍ഷിക രംഗത്തിനായി കൈകോര്‍ത്ത് ഇന്ത്യയും ഇസ്രായേലും; പുതിയ കരാറിൽ ഒപ്പുവെച്ചു

കാര്‍ഷിക രംഗത്തിനായി കൈകോര്‍ത്ത് ഇന്ത്യയും ഇസ്രായേലും; പുതിയ കരാറിൽ ഒപ്പുവെച്ചു

ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയുടെ വളർച്ച ലക്ഷ്യംവെച്ച് വിവിധ പദ്ധതികളുമായി ഇന്ത്യയും ഇസ്രായേലും കൈകോർക്കുന്നു. ഇതിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ക്കായുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.

മൂന്ന് വര്‍ഷക്കാലത്തേക്കാണ് ഇരു രാജ്യങ്ങളും പദ്ധതികള്‍ക്കായുള്ള കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കേന്ദ്ര കാര്‍ഷിക മന്ത്രാലയവും, ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയവും ചേര്‍ന്നാണ് കരാര്‍ പ്രകാരമുള്ള പദ്ധതികള്‍ നടപ്പിലാക്കുക.

കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി ഇന്ത്യയില്‍ കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ സ്ഥാപിക്കും. 12 സംസ്ഥാനങ്ങളിലായി 29 ഓളം കേന്ദ്രങ്ങളാകും സ്ഥാപിക്കുക. കൃഷിക്കാവശ്യമായ വിത്തുകളും, ചെടികളും ഇത്തരം കേന്ദ്രങ്ങളില്‍ ഉത്പാദിപ്പിക്കും. പ്രതിവര്‍ഷം 25 മില്യണ്‍ വിത്തുകളാണ് കേന്ദ്രങ്ങള്‍ വഴി ഉത്പാദിപ്പിച്ചെടുക്കാന്‍ ലക്ഷ്യമിടുന്നത്.

അതിനുപുറമെ പുതിയ കൃഷി രീതികളെ കുറിച്ച്‌ അറിവുകള്‍ ഇത്തരം കേന്ദ്രങ്ങള്‍ വഴി കര്‍ഷകര്‍ക്ക് നല്‍കും. പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിനും പുത്തന്‍ കൃഷി രീതികള്‍ പ്രായോഗികമാക്കുന്നതിനും ആവശ്യമായ പരിശീലനങ്ങളും നല്‍കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.