ഐഎസ്ആര്‍ഒ ഗൂഡാലോചനക്കേസ്; സിബിഐ സംഘം വിദേശത്തേക്ക്

ഐഎസ്ആര്‍ഒ ഗൂഡാലോചനക്കേസ്; സിബിഐ സംഘം വിദേശത്തേക്ക്

കൊച്ചി: ഐഎസ്ആര്‍ഒ ഗൂഢാലോചനക്കേസില്‍ സിബിഐ സംഘം വിദേശത്തേക്ക്. പ്രധാന സാക്ഷികളായ മറിയം റഷീദയുടെയും ഫൗസിയ ഹസന്റെയും മൊഴിയെടുക്കാന്‍ അന്വേഷണ സംഘം മാലിയിലേക്കും ശ്രീലങ്കയിലേക്കുമാണ് പോകുന്നത്.

ചാരക്കേസില്‍ ക്രൂരമായ ശാരീരിക പീഡനത്തിനരിയായവരാണ് മാലി സ്വദേശികളായ മറിയം റഷീദയും ഫൗസിയ ഹസനും. സിബിഐ ഡല്‍ഹി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പോകുന്നത്. ശ്രീലങ്കയിലെ കൊളംബോയിലാണ് ഫൗസിയ ഹസന്‍ ഇപ്പോള്‍ താമസിക്കുന്നത്. രണ്ടു ദിവസം വീതം മൊഴിയെടുക്കാനായി വേണ്ടിവരുമെന്നാണ് ഇരുവരേയും അറിയിച്ചിരിക്കുന്നത്. അടുത്തമാസം മൊഴി രേഖപ്പെടുത്തും.

കഴിഞ്ഞ മാസം 19ന് മാലിയിലും 21 കൊളംബോയിലും മൊഴിയെടുക്കാനായി എത്തുമെന്ന് സിബിഐ സംഘം മറീയം റഷീദയേയും ഫൗസിയ ഹസനേയും അറിയിച്ചിരുന്നു. എന്നാല്‍ കോവിഡിനെത്തുടര്‍ന്ന് ശ്രീലങ്കയില്‍ ലോക്ഡൗണ്‍ കടുപ്പിച്ചതോടെയാണ് നടപടി മാറ്റിവെച്ചത്. ആദ്യം മാലിയില്‍ പോയി മറിയം റഷീദയെ കണ്ടശേഷമാകും ശ്രീലങ്കയിലേക്ക് പോവുക. തങ്ങളെ ഉപദ്രവിച്ച എസ് വിജയന്‍ അടക്കമുളള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൃത്യമായ മൊഴി നല്‍കുമെന്ന് ഫൗസിയ ഹസന്‍ പറഞ്ഞു.

മറിയം റഷീദയേയും ഫൗസിയ ഹസനേയും ഇന്ത്യയിലെത്തിച്ച് മൊഴിയെടുക്കാനായിരുന്നു സിബിഐയുടെ ആദ്യ നീക്കം. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും യാത്ര ചെയ്യാന്‍ കഴിയില്ലെന്നും ഫൗസിയ ഹസന്‍ അന്വേഷണ സംഘത്തെ അറിയിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.