മാർ കല്ലറങ്ങാട്ടിന്റെ ലേഖനം വളച്ചൊടിച്ച് - മാതൃഭൂമിയും മാധ്യമവും

മാർ കല്ലറങ്ങാട്ടിന്റെ ലേഖനം വളച്ചൊടിച്ച്   - മാതൃഭൂമിയും  മാധ്യമവും

കോട്ടയം :മാർ ജോസഫ് കല്ലറങ്ങാട്ട് ദീപിക ദിനപത്രത്തിൽ ഗാന്ധിജയന്തി ദിനത്തിൽ എഴുതിയ ലേഖനം വളച്ചൊടിച്ചുകൊണ്ടു മാതൃഭൂമിയും മാധ്യമവും റിപ്പോർട്ട് നൽകി. തുറന്നുപറയേണ്ടപ്പോൾ നിശബ്ദനായിരിക്കരുത് എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ മാർ കല്ലറങ്ങാട്ട് ഇപ്രകാരം എഴുതുന്നു. “ മതേതര വഴിയിലൂടെ സഞ്ചരിച്ച് വർഗീയ കേരളത്തിൽ നാം എത്തിപ്പെടുമോ എന്നതാണ് ഇന്നു നിലനില്ക്കുന്ന ആശങ്ക. മതേതരത്വത്തിന്‍റെയും പുരോഗമന ചിന്തയുടെയും വെളിച്ചത്തിൽ സ്വന്തം സമുദായത്തെ തള്ളിപ്പറയണമെന്നാണ് ചിലർ ശഠിക്കുന്നത്. സമുദായത്തെകാർന്നു തിന്നുന്ന തിന്മകളെക്കുറിച്ച് സംസാരിക്കാൻ പാടില്ലത്രേ! മതേതരത്വംകൊണ്ട് ആർക്കാണ് ഗുണമെന്ന ചോദ്യം പല കോണുകളിൽനിന്നും ഉയരുന്നു.
സെക്കുലറിസം എങ്ങനെയാണു തീവ്രവാദത്തിനു ജന്മം നൽകുന്നതെന്നു പാശ്ചാത്യനാടുകളിലെ യാഥാസ്ഥിതിക വംശീയ പ്രസ്ഥാനങ്ങളുടെ വളർച്ചയിൽനിന്ന് നാം പഠിക്കണം. ഇന്ത്യൻ സെക്കുലറിസത്തെ അതിന്‍റെ ഉദാത്ത അർഥത്തിൽ എല്ലാവരും സ്വീകരിക്കുന്നില്ലെങ്കിൽ നമ്മുടെ രാജ്യത്തിന്‍റെ സ്ഥിതിയും വ്യത്യസ്തമാവില്ല.”

“മതേതരത്വംകൊണ്ട് ആർക്കാണ് ഗുണമെന്ന ചോദ്യം പല കോണുകളിൽനിന്നും ഉയരുന്നു” എന്ന് അദ്ദേഹം റിപ്പോർട്ടഡ് സ്പീച്ചിൽ പറഞ്ഞ കാര്യം അദ്ദേഹത്തിന്റെ പ്രസ്താവനയാക്കി വളച്ചൊടിച്ചാണ് മാതൃഭൂമിയും മാധ്യമവും തങ്ങളുടെ പത്രധർമ്മം നിർവഹിച്ചിരിക്കുന്നത്. പത്ര പ്രവർത്തകരുടെയും  പത്ര സ്ഥാപനങ്ങളുടെയും  മൂല്യച്യുതിക്ക്‌  ഒരു ഉദാഹരണമായി സോഷ്യൽ മീഡിയ ഇത്തരം റിപ്പോർട്ടുകളെ ചൂണ്ടികാണിക്കുന്നു. 

തിന്മക്കെതിരേ ഒരുമിച്ചു കൈകോർക്കുന്നതുകൊണ്ടു മതമൈത്രിയോ മനുഷ്യമൈത്രിയോ തകരില്ല. ഭാരതത്തിന് മതേതരത്വം പ്രിയതരമാണ്. കപട മതേതരത്വം ഭാരതത്തെ നശിപ്പിക്കും. നമ്മുടേത് ഭരണഘടനാപരമായ മതേതരത്വമാണ് എന്ന് അദ്ദേഹം ലേഖനത്തിലൂടെ വ്യക്തമാക്കുന്നു. കപട മതേതരത്വത്തിന്റെ മുഖം മൂടി വലിച്ചു കീറുന്ന ലേഖനം പല കോണുകളിലും ചലനങ്ങൾ ഉണ്ടാക്കുന്നതിന് തെളിവാണ്  ഇത്തരത്തിലുള്ള  വാർത്തകൾ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.