കൊച്ചി: കൊച്ചി നഗരത്തിലെ പഴക്കം ചെന്ന കെട്ടിടങ്ങള്‍ കണ്ടെത്താന്‍ ഒരുങ്ങി നഗരസഭ. ഒരു മാസത്തിനുള്ളില്‍ പരിശോധന നടത്തി അപകട സാധ്യതയുള്ള കെട്ടിടങ്ങള്‍ പൊളിച്ച് നീക്കാനാണ് തീരുമാനം.
കഴിഞ്ഞ രണ്ടു മാസത്തിനിടെ മുന്ന് അപകടങ്ങളാണ് ഇവിടെ നടന്നത്. അതില്‍ ഒരു അന്യസംസ്ഥാന തൊഴിലാളിക്ക് ജീവന്‍ നഷ്ടമാവുകയും രണ്ടുപേര്‍ അപകടാവസ്ഥയില്‍ ഇപ്പോഴും ആശുപത്രിയില്‍ കഴിയുകയുമാണ്.
മുന്ന് അപകടങ്ങള്‍ക്കും കാരണം കെട്ടിടങ്ങളുടെ കാലപ്പഴക്കമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് ഇത്തരത്തിലുള്ളവ കണ്ടെത്താന്‍ നഗര സഭ തീരുമാനിച്ചത്. രണ്ടാഴ്ച്ചക്കുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചതെങ്കിലും ഉദ്യോഗസ്ഥരുടെ കുറവ് വെല്ലുവിളിയായിരിക്കുകയാണ്. ഉദ്യോഗസ്ഥര്‍ എത്ര കുറവെങ്കിലും ഒരു മാസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ ഉടമകളോട് ആവശ്യപെടും.
ചെയ്തില്ലെങ്കില്‍ നഗരസഭ നേരിട്ട് നടപ്പിലാക്കുമെന്നും മേയര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കലൂരില്‍ മതിലിടിഞ്ഞ് മരിച്ച ധന്‍പാല്‍ നായിക്കിന്റെ കുടുംബത്തിന് അഞ്ചുലക്ഷവും പരിക്കേറ്റ ബംഗാരു നായിക്കിന് രണ്ടുലക്ഷവും ശിവാജിക്ക് ഒരുലക്ഷവും ധനസഹായം നല്‍കാനും നഗരസഭ തീരുമാനിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26