ഇറ്റലിയിൽ വൈദികനെ അഭയാർത്ഥി കുത്തി കൊലപ്പെടുത്തി

ഇറ്റലിയിൽ വൈദികനെ അഭയാർത്ഥി കുത്തി കൊലപ്പെടുത്തി



ഇറ്റലി : വടക്കേ ഇറ്റലിയിലെ കൊമോ രൂപതയിലെ വൈദികനായ റോബർത്തോ മഗെസീനിയെ ഇന്ന് രാവിലെ ആഫ്രിക്കൻ രാജ്യമായ ടുണീഷ്യയിൽ നിന്നുള്ള 53 വയസുള്ള ഒരു അഭയാർത്ഥി കുത്തി കൊലപ്പെടുത്തി.

കോമോ നഗരത്തിൽ തന്നെയുള്ള പിയാസ്സ സാൻ റോക്കോയിൽ രാവിലെ 7 മണിക്കാണ് കുത്തികൊലപെടുത്തിയത്. ഡോൺ റോബർത്തോ തെരുവിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന അഭയാർത്ഥികളുടെ ചുമതല വഹിക്കുന്ന രൂപത വൈദികൻ ആയിരുന്നു. റോബർത്തോ അച്ചനെ അറിയാവുന്നർ അത് അച്ചന് ഒന്നും സംഭവിക്കില്ല എന്ന് പറഞ്ഞ് വേദനിക്കുന്നു ഉണ്ടായിരുന്നു.അച്ചനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് മരണപ്പെട്ടിരുന്നു.അച്ചനെ താമസ സ്ഥലമായ വൽതെലീന അടുത്ത് തന്നെ ആയിരുന്നു സംഭവം നടന്നത്..കൊമോയിലെ ബിഷപ് ഓസ്കാർ കതോണി സംഭവസ്ഥലം സന്ദർശിച്ച്‌ ഇത് ഒരു രക്തസാക്ഷിത്വം ആണെന്ന് പറഞ്ഞു. കാരിത്താസിന്റെ ഡയറക്ടർ ആയ അച്ചൻ രൂപതയ്ക്ക് വേണ്ടി തുടർ നടപടിക്രമങ്ങൾ പൂർത്തികരിക്കുകയും മരണമടഞ്ഞ രൊബർത്തോ അച്ചന്റെ പാവപ്പെട്ടവർക്കും അശരണർക്കും വേണ്ടി ചെയ്യുന്ന പ്രവർത്തനങ്ങളെ കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞു. 


ഇന്ന് വൈകിട്ട് സാൻ റോക്കോ പിയാസയിൽ ജപമാല പ്രാർത്ഥനക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്.കൂടാതെ കോമോയിലെ മേയർ ഇന്നേ ദിവസം അനുശോചന ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട് .1999 ജനുവരി മാസത്തിൽ കോമോ രൂപതയിലെ തന്നെ വൈദികനായ റൻസോ ബരെത്ത എന്ന അച്ചനെ ഇതുപോലെ ഒരു അഭയാർത്ഥി കുത്തികൊല പെടുത്തിയിട്ടുണ്ട്.

ഇറ്റലിയിൽ നിന്ന്

ഫാ. ജിയോ തരകൻ

ഹോളി ക്രോസ് യൂണിവേഴ്സിറ്റി, റോം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.