72 മണിക്കൂറില്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചത് 17,537 കോടിരൂപ

72 മണിക്കൂറില്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചത് 17,537 കോടിരൂപ

മുംബൈ: റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം ഇന്ത്യന്‍ ഓഹരിവിപണിയിലും വലിയതോതില്‍ ബാധിക്കുന്നു. മാര്‍ച്ച് രണ്ടുമുതല്‍ നാലു വരെയുള്ള മൂന്നുദിവസത്തില്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിക്കപ്പെട്ടത് 17,537 കോടി രൂപയുടെ വിദേശ നിക്ഷേപമാണ്. റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം തുടരുന്നതിനാല്‍ ക്രൂഡ് വില കുതിച്ചുയരുകയാണ്. ഇക്കാരണത്താല്‍ വിപണിയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ചാഞ്ചാട്ടത്തെ തുടര്‍ന്നാണ് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ഇത്രയധികം തുക പിന്‍വലിക്കപ്പെട്ടത്. കണക്കുകള്‍ പ്രകാരം 14,721 കോടി രൂപയാണ് ഓഹരി നിക്ഷേപങ്ങളില്‍ നിന്നും മാത്രമായി പിന്‍വലിക്കപ്പെട്ടത്.

വളര്‍ന്നു വരുന്ന വിപണികളായ ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, ദക്ഷിണ കൊറിയ, തായ്ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ക്ക് ഈ വര്‍ഷം ഫെബ്രുവരിയില്‍ യഥാക്രമം 1220 മില്യണ്‍ ഡോളര്‍, 141 മില്യണ്‍ ഡോളര്‍, 418 മില്യണ്‍ ഡോളര്‍, 1931 മില്യണ്‍ ഡോളര്‍ എന്നിങ്ങനെ മികച്ച തോതില്‍ വിദേശനിക്ഷേപം എത്തിയിരുന്നു. വരും മാസങ്ങളില്‍ വിദേശത്ത് നിന്നുള്ള നിക്ഷേപങ്ങളുടെ ഒഴുക്കില്‍ കാര്യമായ കുറവുണ്ടാകുമെന്ന് വിദഗ്ധര്‍ പറയുന്നു.

യുദ്ധം സൃഷ്ടിച്ചിരിക്കുന്ന അനിശ്ചിതത്വവും ക്രൂഡ് വില വര്‍ധനയും ആഗോള വിപണിയെ സാരമായി ബാധിച്ചിരിക്കുകയാണെന്ന് ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി.കെ. വിജയകുമാര്‍ അഭിപ്രായപ്പെട്ടു. യുദ്ധം മൂലം ഇന്ത്യ പോലെ വളര്‍ന്നു വരുന്ന വിപണിയില്‍ നിന്നും ഇത്രയധികം വിദേശ നിക്ഷേപം പിന്‍വലിക്കപ്പെടുന്നത് അത്ര നല്ലതല്ലെന്ന് മോര്‍ണിംഗ് സ്റ്റാര്‍ ഇന്ത്യയുടെ അസോസ്സിയേറ്റ് ഡയറക്ടര്‍ ഹിമാന്‍ഷു ശ്രീവാസ്തവ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.