രാഷ്ട്രപതി തെരഞ്ഞെടുപ്പ്: മുര്‍മു മുന്നില്‍; 540 എംപിമാരുടെ പിന്തുണ

രാഷ്ട്രപതി തെരഞ്ഞെടുപ്പ്:  മുര്‍മു മുന്നില്‍; 540 എംപിമാരുടെ പിന്തുണ

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു ഏറെ മുന്നിലാണ്. ആദ്യ റൗണ്ടില്‍ പാര്‍ലമെന്റംഗങ്ങളുടെ വോട്ടുകള്‍ എണ്ണിയപ്പോള്‍ ദ്രൗപദി മുര്‍മുവിന് 72.19 ശതമാനം വോട്ടു ലഭിച്ചു.

പാര്‍ലമെന്റംഗങ്ങളില്‍ 540 പേരുടെ പിന്തുണ ദ്രൗപദി നേടി. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയ്ക്ക് 208 എംപിമാരുടെ പിന്തുണയാണ് ലഭിച്ചത്. 15 എംപിമാരുടെ വോട്ട് അസാധുവായതായി വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറല്‍ അറിയിച്ചു.

വോട്ടുമൂല്യത്തിന്റെ കണക്കുപ്രകാരം ഏതാണ്ട് മൂന്നു ലക്ഷത്തി എഴുപത്തെണ്ണായിരം വോട്ടുകള്‍ ഇതുവരെ ദ്രൗപദി മുര്‍മുവിന് ലഭിച്ചിട്ടുണ്ട്. ഒരു ലക്ഷത്തി നാല്‍പ്പത്തയ്യായിരം വോട്ടുമൂല്യമാണ് യശ്വന്ത് സിന്‍ഹയ്ക്ക് ലഭിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ ജനപ്രതിനിധികളുടെ വോട്ടുകളാണ് അടുത്ത റൗണ്ടില്‍ എണ്ണുന്നത്. അഞ്ചുമണിയോടെ തെരഞ്ഞെടുപ്പ് ഫലം അറിയാനാകും.

പ്രധാനമന്ത്രി നരേന്ദ്ര മോഡി വൈകുന്നേരം അഞ്ചിന് ദ്രൗപദി മുര്‍മുവിനെ കണ്ട് ആശംസകള്‍ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നു വൈകുന്നേരം വന്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കാനാണ് ബിജെപി തീരുമാനം. അതിനിടെ ദ്രൗപദി മുര്‍മുവിന്റെ ജന്മനാട്ടില്‍ ഉച്ചയ്ക്കു മുതലേ ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.