ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു; മഹാസഖ്യ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് തേജസ്വി യാദവ്; ജെഡിയുവിനെ പിളര്‍ത്താന്‍ ബിജെപി

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു; മഹാസഖ്യ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് തേജസ്വി യാദവ്; ജെഡിയുവിനെ പിളര്‍ത്താന്‍ ബിജെപി

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു. ബിജെപിയുമായുള്ള എല്ലാ സഖ്യവും അവസാനിപ്പിച്ചതായി പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തിനു ശേഷം നിതീഷ് കുമാര്‍ പറഞ്ഞു. ബിജെപിയെ ഒഴിവാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം ചേര്‍ന്ന് മഹാസഖ്യ സര്‍ക്കാര്‍ രൂപവത്ക്കരിക്കുമെന്ന് ആര്‍ജെഡി അധ്യക്ഷന്‍ തേജസ്വി യാദവ് വ്യക്തമാക്കി. രാജ്ഭവനിലെത്തിയ നിതീഷ് ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുമുള്ള തന്റെ രാജി ഗവര്‍ണര്‍ ഫാഗു ചൗഹാന് കൈമാറി.

പ്രതിപക്ഷ നേതാവും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവിനൊപ്പം നിതീഷ് കുമാര്‍ രാജ്ഭവനിലെത്തിയത്. തന്റെ രാജിക്കൊപ്പം പുതിയ സര്‍ക്കാര്‍ രൂപവത്ക്കരിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണക്കത്തും അദ്ദേഹം ഗവര്‍ണര്‍ക്ക് കൈമാറി. ആര്‍ജെഡിയും കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

നിതീഷിനെ പിന്തുണയ്ക്കാന്‍ തയാറാണെന്ന് പ്രതിപക്ഷത്തെ മറ്റ് പാര്‍ട്ടികളായ കോണ്‍ഗ്രസും സിപിഐ (എല്‍.എല്‍), സിപിഎം, സിപിഐ കക്ഷികളും അറിയിച്ചിട്ടുണ്ട്. ഈ ഒരു സാഹചര്യത്തില്‍ എന്‍.ഡി.എ ബന്ധം ഉപേക്ഷിച്ചെത്തുന്ന നിതീഷ് കുമാറിന്റെ ജെ.ഡി.യുവിന് പുതിയ സര്‍ക്കാര്‍ രൂപവത്ക്കരിക്കാന്‍ കഴിയും.

അതിനിടെ ജെ.ഡി.യുവില്‍ നിന്നും ആര്‍.ജെ.ഡിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നുമെല്ലാം എം.എല്‍.എമാരെ മറുകണ്ടം ചാടിക്കാനുള്ള ശ്രമങ്ങള്‍ ബി.ജെ.പി നടത്തുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ തങ്ങളുടെ ഒരു എംഎല്‍എയെ പോലും ചാക്കിട്ടുപിടിക്കാന്‍ ബിജെപിക്ക് കഴിയില്ലെന്ന് ആര്‍ജെഡി അധ്യക്ഷന്‍ തേജസ്വി വ്യക്തമാക്കി. വ്യക്തമാക്കി. 243 ആണ് ബിഹാര്‍ നിയമസഭയുടെ ആകെ സീറ്റുകള്‍. ഇതില്‍ കേവല ഭൂരിഭക്ഷത്തിന് വേണ്ടത് 122 ആണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.