ഗുലാം നബി ആസാദിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് മുസ്ലീം നേതാക്കളുടെ പടിയിറക്കം

ഗുലാം നബി ആസാദിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് മുസ്ലീം നേതാക്കളുടെ പടിയിറക്കം

ഹൈദരാബാദ്: മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടതിന് പിന്നാലെ മുസ്ലീം നേതാക്കള്‍ കോണ്‍ഗ്രസ് വിടുന്നതില്‍ നേതൃത്വത്തിന് ഞെട്ടല്‍. ആസാദിനൊപ്പം ജമ്മു കശ്മീരിലെ ഒരു ഡസനിലധികം സംസ്ഥാന നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു. ഇപ്പോള്‍ തെലങ്കാനയിലെ മുതിര്‍ന്ന ന്യൂനപക്ഷ നേതാവായ ജി.എ ഖാനും കോണ്‍ഗ്രസിനോട് വിടപറഞ്ഞിരിക്കുകയാണ്.

രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ത്തിയാണ് തെലുങ്കാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ജി.എ. ഖാന്‍ രാജിവെച്ചത്. രാഹുല്‍ ഗാന്ധിക്ക് എങ്ങിനെ പെരുമാറണം എന്നറിയില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. രാഹുല്‍ഗാന്ധിയുടെ ചിന്താഗതി വേറെയാണ്. അത് പാര്‍ട്ടി അംഗങ്ങളുടെയോ ബ്ലോക്ക് തലം മുതല്‍ ബൂത്ത് തലം വരെയോ ഉള്ളവരുടെ ചിന്തകളുമായി ചേര്‍ന്നു പോകുന്നതല്ലെന്ന് ഖാന്‍ കുറ്റപ്പെടുത്തി.

അതേസമയം, കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 17 ന് നടക്കും. വോട്ടെണ്ണല്‍ 19 നാണ്. ഞായറാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗമാണ് തെരഞ്ഞെടുപ്പ് തീയതികള്‍ നിശ്ചയിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം സെപ്റ്റംബര്‍ 22ന് നടത്തും.

നാമനിര്‍ദ്ദേശ പത്രിക 24 മുതല്‍ 30 വരെ സമര്‍പ്പിക്കാം. തിരഞ്ഞെടുപ്പ് ആവശ്യമായി വന്നാല്‍ ഒക്ടോബര്‍ 17ന് നടത്തും. ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍, പ്രിയങ്ക എന്നിവര്‍ ഓണ്‍ലൈനിലൂടെയാണ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.