മോഡിയുടെ പരിപാടിക്ക് പാസ് ലഭിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണം; വിചിത്ര ഉത്തരവുമായി ഹിമാചലിലെ മാണ്ഡി ജില്ലാ ഭരണകൂടം

മോഡിയുടെ പരിപാടിക്ക് പാസ് ലഭിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണം; വിചിത്ര ഉത്തരവുമായി ഹിമാചലിലെ മാണ്ഡി ജില്ലാ ഭരണകൂടം

സിംല: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരിപാടിക്ക് പാസ് ലഭിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഉത്തരവ്. ഹിമാചല്‍ പ്രദേശിലെ മാണ്ഡി ജില്ലാ ഭരണകൂടമാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്.

സെപ്റ്റംബര്‍ 24 ന് നടത്താനിരുന്ന മോഡിയുടെ പരിപാടി പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. ഈ പരിപാടിയാണ് നാളത്തേയ്ക്ക് മാറ്റിവെച്ചിരുന്നു. ഹിമാചലില്‍ മാണ്ഡി അടക്കം നിരവധി ഇടങ്ങളില്‍ പ്രധാനമന്ത്രിയുടെ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.

മാണ്ഡിയില്‍ നടക്കുന്ന പരിപാടിക്കായി പാസ് ലഭിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ജില്ലാ പൊലീസ് മേധാവിമാര്‍ ഒപ്പുവെച്ച സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് ഉത്തരവ്. അസാധാരണ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഇതേത്തുടര്‍ന്ന് വിവാദ ഉത്തരവ് പിന്‍വലിച്ചു. പ്രധാനമന്ത്രിയുടെ പരിപാടി കവര്‍ ചെയ്യാന്‍ എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും വരാമെന്നും ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ട് നേരിട്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും ഹിമാചല്‍ ഡിജിപി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.