അമ്മയുടെയും അമ്മൂമ്മയുടെയും സ്വഭാവ ഗുണങ്ങള്‍ ഒത്തു ചേര്‍ന്ന ജീവിത പങ്കാളിയെ കിട്ടണം': വിവാഹ സങ്കല്‍പ്പത്തെപ്പറ്റി മനസ് തുറന്ന് രാഹുല്‍

അമ്മയുടെയും അമ്മൂമ്മയുടെയും സ്വഭാവ ഗുണങ്ങള്‍ ഒത്തു ചേര്‍ന്ന ജീവിത പങ്കാളിയെ കിട്ടണം': വിവാഹ സങ്കല്‍പ്പത്തെപ്പറ്റി മനസ് തുറന്ന് രാഹുല്‍

ന്യൂഡല്‍ഹി: വിവാഹ കാര്യത്തില്‍ മനസ് തുറന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. തന്റെ അമ്മയുടേയും മുത്തശ്ശിയുടേയും സ്വഭാവ ഗുണങ്ങള്‍ ഒത്തു ചേര്‍ന്ന ഒരാളെയാണ് ജീവിത പങ്കാളിയാക്കാന്‍ താന്‍ ആഗ്രഹിക്കുന്നതെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഭാരത് ജോഡോ യാത്രയ്ക്കിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്.

എല്ലാവര്‍ക്കും പല മേന്മകളുമുണ്ടാകും. എന്നാല്‍, തന്റെ അമ്മയുടേയും മുത്തശ്ശിയുടേയും സ്വഭാവ ഗുണങ്ങള്‍ ഒത്തു ചേര്‍ന്ന ഒരാള്‍ ജീവിത പങ്കാളിയായാല്‍ കൂടുതല്‍ നന്നാകുമെന്ന് കരുതുന്നു. ഇന്ദിരാ ഗാന്ധി തന്റെ രണ്ടാമത്തെ അമ്മയാണെന്നും തന്റെ ജീവിതമാകെ നിറഞ്ഞു നില്ക്കുന്ന സ്നേഹമാണെന്നും രാഹുല്‍ വ്യക്തമാക്കി.

പപ്പു എന്ന് വിളിച്ച് രാഷ്ട്രീയ എതിരാളികള്‍ പരിഹസിക്കുന്നതില്‍ വിഷമമുണ്ടോ എന്ന ചോദ്യത്തോടും രാഹുല്‍ പ്രതികരിച്ചു. പപ്പു വിളിയില്‍ തനിക്ക് യാതൊരു വിഷമവുമില്ല. ഭയം കൊണ്ടാണ് ചിലര്‍ അങ്ങനെ വിളിക്കുന്നത്. അവരുടെ ഉള്ളിലെ ഭയമാണ് ആ വിളി പ്രതിഫലിപ്പിക്കുന്നത്. അവര്‍ അസ്വസ്ഥരാണ്. ഏത് പേരു വേണമെങ്കിലും വിളിക്കട്ടേ. അതിലൊന്നും തനിക്ക് പ്രശ്‌നമില്ലെന്നും രാഹുല്‍ ഗാന്ധി മറുപടി നല്‍കി.

വാഹനങ്ങളോടുള്ള താല്‍പര്യത്തെക്കുറിച്ചും രാഹുല്‍ സംസാരിച്ചു. കാറുകളേക്കാള്‍ തനിക്കിഷ്ടം മോട്ടോര്‍ ബൈക്കുകളാണ്. ഫോര്‍ സ്ട്രോക്ക് ബൈക്കുകളേക്കാള്‍ ടൂ സ്ട്രോക്ക് മോട്ടോര്‍ സൈക്കിളുകളാണ് ഇഷ്ടം. പഴയകാല ലാംബ്രട്ട സ്‌കൂട്ടറിന്റെ റെട്രോ സ്റ്റൈലും വളരെ സ്മൂത്തായ ഡ്രൈവും താന്‍ ഇപ്പോഴും ഓര്‍ക്കുന്നു. താന്‍ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ വലിയ ആരാധകനല്ലെന്നും രാഹുല്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.