മോഡിയുടെ പിജി സര്‍ട്ടിഫിക്കറ്റ്; വിവരം കൈമാറാനാകില്ലെന്ന് സോളിസിറ്റര്‍ ജനറല്‍

മോഡിയുടെ പിജി സര്‍ട്ടിഫിക്കറ്റ്; വിവരം കൈമാറാനാകില്ലെന്ന് സോളിസിറ്റര്‍ ജനറല്‍

ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോഡിക്ക് ലഭിച്ച ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാനാകില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത.

ഇത് സ്വകാര്യ വിവരങ്ങളാണെന്നും പൊതു തല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോഡിയ്ക്ക് നല്‍കിയ ബിരുദാനന്തര ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറണമെന്ന് ദേശീയ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.

ഗുജറാത്ത് സര്‍വകലാശാലയാണ് മോഡിക്ക് ബിരുദാനന്തര ബിരുദം നല്‍കിയത്. ഈ വിവരങ്ങള്‍ തേടി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളാണ് ദേശീയ ഇന്‍ഫര്‍മേഷന്‍ കമ്മീഷനെ സമീപിച്ചത്. കേസില്‍ സര്‍ട്ടിഫിക്കറ്റ് വിവരങ്ങള്‍ അരവിന്ദ് കെജ്രിവാളിന് നല്‍കാന്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.

ഇതിനെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചത്. വിവരാവകാശ നിയമ പ്രകാരം പൊതു താല്‍പര്യമില്ലാത്ത സ്വകാര്യ വിവരങ്ങള്‍ കൈമാറാനാകില്ല എന്നായിരുന്നു ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചത്. മൂന്നാമതൊരാള്‍ക്ക് വിവരങ്ങള്‍ കൈമാറാന്‍ കഴിയില്ലെന്ന് പറഞ്ഞ സോളിസിറ്റര്‍ ജനറല്‍, അരവിന്ദ് കെജ്രിവാളിന്റെ ആവശ്യം ബാലിശമാണെന്നും കുറ്റപ്പെടുത്തി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.