മതപഠന കേന്ദ്രത്തില്‍ 17കാരി തൂങ്ങി മരിച്ച സംഭവം; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

 മതപഠന കേന്ദ്രത്തില്‍ 17കാരി തൂങ്ങി മരിച്ച സംഭവം; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

തിരുവനന്തപുരം: ബാലരാമപുരത്തെ മതപഠന കേന്ദ്രത്തില്‍ 17 കാരി തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. ബീമാപളളി സ്വദേശിനി അസ്മിയ മോളുടെ മരണത്തില്‍ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.

ബീമാപള്ളി സ്വദേശിനി അസ്മിയ ബാലരാമപുരത്തെ മതപഠന കേന്ദ്രത്തില്‍ താമസിച്ചാണ് പഠിച്ചിരുന്നത്. ഇന്നലെ സ്ഥാപനത്തില്‍ തൂങ്ങി മരിച്ച നിലയില്‍ അസ്മികയെ കണ്ടെത്തുകയായിരുന്നു.

സ്ഥാപന അധികൃതരില്‍ നിന്ന് കുട്ടി പീഡനം നേരിട്ടതായാണ് ആരോപണം. നേരത്തെ പെണ്‍കുട്ടി വീട്ടുക്കാരോട് സ്ഥാപനത്തെ കുറിച്ച് പരാതിപ്പെട്ടിരുന്നു. ഇന്നലെ അമ്മയെ വിളിച്ച് ഉടന്‍ ബാലരാമപുരത്തെത്തണമെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു.

ഒന്നര മണിക്കൂറില്‍ സ്ഥാപനത്തിലെത്തിയ അമ്മയെ ആദ്യം കുട്ടിയെ കാണിക്കാന്‍ സ്ഥാപനത്തിന്റെ അധികൃതര്‍ അനുവദിച്ചില്ല. പിന്നീട് കുട്ടി കുളിമുറിയില്‍ തൂങ്ങി മരിച്ചുവെന്നാണ് അറിഞ്ഞത്. അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.