ഹിൻഡൻബർഗ് കേസ്: റിപ്പോർട്ട് സമർപ്പിക്കാൻ 15 ദിവസം ആവശ്യപ്പെട്ട് സെബി സുപ്രീം കോടതിയിൽ

ഹിൻഡൻബർഗ് കേസ്: റിപ്പോർട്ട് സമർപ്പിക്കാൻ 15 ദിവസം ആവശ്യപ്പെട്ട് സെബി സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ഹിൻഡൻബർഗ് കേസിൽ റിപ്പോർട്ട് സമർപ്പിക്കാൻ 15 ദിവസത്തെ സാവകാശം ആവശ്യപ്പെട്ട് സെബി സുപ്രീം കോടതിയിൽ. അന്വേഷണത്തിൽ പുരോഗമനമുണ്ടെന്നും എന്നാൽ അന്വേഷണം പൂർത്തിയാക്കാൻ 15 ദിവസം കൂടി വേണമെന്നുമാണ് സെബി സുപ്രീം കോടതിയെ അറിയിച്ചത്. കഴിഞ്ഞ മാർച്ച് 2നാണ് അദാനിഗ്രൂപ്പിനെതിരെയുള്ള ഹിൻഡൻബർഗിന്റെ റിപ്പോർട്ടിനെക്കുറിച്ച് രണ്ടു മാസത്തിനകം വിശദമായ റിപ്പോർട്ട് നൽകാൻ സുപ്രീം കോടതി സെബിയെ ചുമതലപ്പെടുത്തിയത്.

എന്നാൽ സെബിയുടെ അന്വേഷണ റിപ്പോർട്ട് സമയ പരിധി ഏപ്രിൽ 29ന് അവസാനിക്കുന്നതിന് ക്രോസ്-ബോർഡർ അധികാരപരിധിയിൽ ഉൾപ്പെട്ടിരിക്കുന്ന കാര്യം ചൂണ്ടിക്കാട്ടി, റെഗുലേറ്റർ ആറ് മാസം കൂടി ആവശ്യപ്പെട്ടു.

എന്നാൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് സെബിക്ക് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ആറ് മാസത്തിന് പകരം മൂന്ന് മാസത്തെ സമയമാണ് നൽകിയിരുന്നത്. ഓഗസ്റ്റ് 29നാണ് അടുത്ത വാദം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.