ബന്ദിപ്പോരയിലെ ഭീകരാക്രമണ പദ്ധതി തകര്‍ത്ത് സുരക്ഷാ സേന; ഹൈബ്രിഡ് ഭീകരനും സഹായികളും പിടിയില്‍

ബന്ദിപ്പോരയിലെ ഭീകരാക്രമണ പദ്ധതി തകര്‍ത്ത് സുരക്ഷാ സേന; ഹൈബ്രിഡ് ഭീകരനും സഹായികളും പിടിയില്‍

ശ്രീനഗര്‍: ഭീകരാക്രമണ പദ്ധതി തകര്‍ത്ത് സുരക്ഷാ സേന. വടക്കന്‍ കശ്മീരിലെ ബന്ദിപ്പോരയില്‍ ഭീകരാക്രമണം നടത്താനായിരുന്നു സംഘത്തിന്റെ പദ്ധതി. ജമ്മു കാശ്മീര്‍ പൊലീസും അസം റൈഫിള്‍സും സംയുക്തമായി നടത്തിയ തിരച്ചിലാണ് ഫലം കണ്ടത്.

പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പെത്കൂട്ടിലെ പൊലീസ് സ്റ്റേഷനില്‍ പൊലീസ് ചെക്ക് പോയിന്റ് സജ്ജമാക്കിയിരുന്നു. സംശയാസ്പദമായ ഒരാള്‍ പ്രദേശത്ത് നിന്നും ഓടി പോകുന്നത് ശ്രദ്ധയില്‍പ്പെട്ടു. പിന്നാലെ തന്ത്രപരമായി ഇയാളെ പിടികൂടുകയായിരുന്നു. ഹൈബ്രിഡ് ഭീകരനായ നെസ്ബാല്‍ സുംബലിലെ ഷഹയത്ത് സുബൈര്‍ റിഷിയാണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും തോക്കും പിസ്റ്റള്‍ മാഗസിനും കണ്ടെടുത്തിരുന്നു.

പസല്‍പോറ മേഖലയില്‍ കൊല്ലപ്പെട്ട ഭീകരനും ഏരിയ കമാന്‍ഡറുമായ യൂസഫ് ചൗപാന്റെ ഭാര്യ മുനീറ ബീഗത്തില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിക്കാന്‍ പോകുകയായിരുന്നെന്ന് ചോദ്യം ചെയ്യലില്‍ പ്രതി വെളിപ്പെടുത്തി. ഇവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

1999-ല്‍ പാകിസ്ഥാനിലേക്ക് പലായനം ചെയ്ത ഭീകരന്‍ മുഷ്താഖ് അഹമ്മദ് മിറുമായി പ്രതിക്ക് ബന്ധമുണ്ട്. 2000 ല്‍ കോത്തിബാഗ് ഐഇഡി സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ട സംഭവത്തിലും പ്രതിക്ക് പങ്കുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. 2009 ല്‍ സുംബലില്‍ സൈനിക വാഹനം കത്തിച്ച സംഭവത്തിലും ഷഫായത്ത് സുബൈര്‍ റിഷിക്ക് പങ്കുണ്ട്. ഈ കേസില്‍ ജാമ്യത്തിലാണ്.

മുനീറ ബീഗത്തിന്റെ വെളിപ്പെടുത്തലില്‍ ഷഫയത്ത് റിഷിക്ക് കൈമാറാന്‍ എകെ 47 റൈഫിള്‍, മൂന്ന് മാഗസിനുകള്‍, 90 റൗണ്ടുകള്‍, ഒരു പേന പിസ്റ്റള്‍ എന്നിവയുള്‍പ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും സമീപത്തെ വനമേഖലയില്‍ നിന്ന് കണ്ടെടുത്തു. ചോദ്യം ചെയ്യലില്‍ മുനീറ രണ്ട് തവണ പാകിസ്ഥാനിലേക്ക് പോയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.