മാറ്റിവെച്ച നവ കേരള സദസ്: നാളെയും മറ്റന്നാളുമായി നടക്കും

മാറ്റിവെച്ച നവ കേരള സദസ്: നാളെയും മറ്റന്നാളുമായി നടക്കും

കൊച്ചി: എറണാകുളം ജില്ലയില്‍ മാറ്റിവെച്ച നവ കേരള സദസ് നാളെയും മറ്റന്നാളുമായി നടക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും നവ കേരള സദസില്‍ പങ്കെടുക്കും. സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്രന്റെ മരണത്തെത്തുടര്‍ന്ന് മാറ്റിവെച്ച ജില്ലയിലെ നാല് മണ്ഡങ്ങളിലെ സദസാണ് നാളെയും മറ്റന്നാളുമായി നടക്കുക.

പുതുതായി ചുമതലയേറ്റ മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രനും ഗണേഷ് കുമാറും അവസാന മണ്ഡലങ്ങളിലെ സദസില്‍ പങ്കെടുക്കും. തൃക്കാക്കര നിയോജക മണ്ഡലത്തിലെ നവ കേരള സദസ് നാളെ ഉച്ചയ്ക്ക് മൂന്നിന് കളേ്രക്ടറ്റ് പരേഡ് ഗ്രൗണ്ടില്‍ നടത്തും.

സദസിന് തടസം നേരിടാതിരിക്കാന്‍ സദസിന്റെ വേദിയില്‍ നിന്ന് മാറി സീപോര്‍ട്ട് - എയര്‍പോര്‍ട്ട് റോഡില്‍ നിന്നുള്ള കളക്ട്രേറ്റ് കവാടത്തോട് ചേര്‍ന്നാണ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുക. നാളെ വൈകുന്നേരം അഞ്ചിന് പിറവത്തും രണ്ടാം തിയതിയില്‍ തൃപ്പുണിത്തുറ, കുന്നത്തുനാട് എന്നീ മണ്ഡലങ്ങളിലുമാണ് നവ കേരള സദസ് നടക്കുക.

നവ കേരള സദസിന്റെ പര്യടനം കഴിയുമ്പോള്‍ മന്ത്രിസഭ ഒന്നടങ്കം യാത്ര ചെയ്ത് ബസ് സ്വകാര്യ ആവശ്യങ്ങള്‍ക്ക് വിട്ടുകൊടുക്കുമെന്നാണ് സൂചന. നവ കേരള ബസ് ജനുവരി ഒന്ന് മുതല്‍ സ്വകാര്യ ടൂറിസം ആവശ്യങ്ങള്‍ക്കായി ബുക്കിങ് സ്വീകരിക്കുന്നതിന് സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നതായാണ് റിപ്പോര്‍ട്ട്. എന്തായാലും ബസിന്റെ വാടക സംബന്ധിച്ചുള്ള കാര്യങ്ങളില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.