സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്രവുമായുള്ള ചര്‍ച്ച പരാജയം: അധിക വായ്പയ്ക്ക് അനുമതിയില്ല; തര്‍ക്കം വീണ്ടും കോടതിയിലേക്ക്

സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്രവുമായുള്ള ചര്‍ച്ച പരാജയം: അധിക വായ്പയ്ക്ക് അനുമതിയില്ല; തര്‍ക്കം വീണ്ടും കോടതിയിലേക്ക്

ന്യൂഡല്‍ഹി: അധികമായി കടമെടുക്കുന്നതിനുള്ള അനുമതി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി കേരളം നടത്തിയ ചര്‍ച്ച പരാജയം. 19,370 കോടി രൂപ കൂടി കടമെടുക്കുന്നതിന് സംസ്ഥാനം അനുമതി തേടിയെങ്കിലും കേന്ദ്രം അംഗീകരിച്ചില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു അറിയിച്ചു.

സുപ്രീം കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ധനകാര്യമന്ത്രാലയ സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എന്നിവരുമായി സംസ്ഥാന ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ ചര്‍ച്ച നടത്തിയത്.

19,370 കോടി രൂപ അധികമായി വേണമെന്ന നിര്‍ദേശമാണ് സംസ്ഥാനം മുന്നോട്ടു വച്ചത്. ഇക്കാര്യം ധനകാര്യവകുപ്പ് സെക്രട്ടറി പരിശോധിച്ചെങ്കിലും അതിനോട് യോജിക്കാന്‍ തയ്യാറായില്ലെന്ന് ഡോ. വേണു പറഞ്ഞു.

13,608 കോടി രൂപ കടമെടുക്കാന്‍ കേരളത്തിന് അര്‍ഹതയുണ്ടെന്ന് കേന്ദ്രം അറിയിച്ചതോടെ സംസ്ഥാനത്തിന് നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. കൂടുതല്‍ തുക എടുക്കുന്ന കാര്യത്തില്‍ കേന്ദ്രവും കേരളവും ചര്‍ച്ച നടത്തണമെന്നായിരുന്നു കോടതി നിര്‍ദേശം.

തിങ്കളാഴ്ച കേസ് സൂപ്രീം കോടതി വീണ്ടും പരിഗണിക്കും. കപില്‍ സിബലാണ് കേരളത്തിനായി ഹാജരാകുന്നത്. ചര്‍ച്ചയിലെ തീരുമാനം സംസ്ഥാനം കോടതിയെ അറിയിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.