'മരുന്ന് കൃത്യമായി കഴിക്കൂ': ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന സുധാകരന്റെ ആരോപണത്തിന് മറുപടിയുമായി ജയരാജന്‍

 'മരുന്ന് കൃത്യമായി കഴിക്കൂ': ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന സുധാകരന്റെ ആരോപണത്തിന് മറുപടിയുമായി ജയരാജന്‍

കണ്ണൂര്‍: 'മരുന്ന് കൃത്യമായി കഴിക്കൂ... ഓര്‍മശക്തി തിരിച്ചു പിടിക്കൂ'... ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ ആരോപണത്തിന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ മറുപടി. ബിജെപിയിലേക്കും ആര്‍എസ്എസിലേക്കും പോവേണ്ട ആവശ്യം തനിക്കില്ലെന്ന് ഇ.പി. ജയരാജന്‍ പറഞ്ഞു.

സാധാരണ കഴിക്കുന്ന മരുന്ന് സുധാകരന്‍ ഇന്നലെ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്. അതുകൊണ്ട് ഇന്ന് രാവിലെ അതിന്റെ തകരാറ് പ്രകടിപ്പിച്ച് ഞാനെന്തോ ബിജെപിയിലേക്ക് പോകാനൊരുങ്ങുന്നുവെന്ന് പറഞ്ഞ്.

'താന്‍ ബിജെപിയിലേക്ക് പോകില്ല. പക്ഷേ, സുധാകരന്‍ അമിത് ഷായുമായും ബിജെപി നേതാക്കളുമായും ബന്ധപ്പെടാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നുവെന്ന് അദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയിലേക്ക് പോകാന്‍ സുധാകരന്‍ തയ്യാറെടുത്തു കഴിഞ്ഞു.

'എന്നെക്കൊല്ലാന്‍ ആര്‍എസ്എസുകാര്‍ നിരവധി തവണ ബോംബെറിഞ്ഞതാണ്. സുധാകരന്‍ എന്നെ വെടിവെക്കാന്‍ അയച്ച രണ്ടുപേര്‍ ആര്‍എസ്എസുകാരായിരുന്നുവെന്നും ഇ.പി പറഞ്ഞു.

ഇ. പി ജയരാജനെ ബിജെപിയിലെത്തിക്കാന്‍ ചര്‍ച്ച നടന്നുവെന്നാണ് സുധാകരന്‍ ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്. ഗള്‍ഫില്‍ നടന്ന രഹസ്യ ചര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിച്ചത് ശോഭാ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖറുമാണെന്നും സുധാകരന്‍ ആരോപിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.