ഉറ്റുനോക്കി ഇന്ത്യ: വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ അന്താരാഷ്ട്ര കായിക കോടതിയുടെ വിധി ഇന്ന്

ഉറ്റുനോക്കി ഇന്ത്യ: വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ അന്താരാഷ്ട്ര കായിക കോടതിയുടെ വിധി ഇന്ന്

ന്യൂഡല്‍ഹി: പാരിസ് ഒളിമ്പിക്‌സ് അയോഗ്യതക്കെതിരെ ഗുസ്തി താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ വാദം പൂര്‍ത്തിയായി. അന്താരാഷ്ട്ര കായിക കോടതി ഇന്ന് വിധി പറയും. വെള്ളിമെഡല്‍ പങ്കിടണമെന്നാണ് വിനേഷ് ഫോഗട്ടിന്റെ ആവശ്യം. സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് വിനേഷിനായി ഹാജരായത്.

മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന വാദത്തില്‍ വിനേഷ് ഫോഗട്ടും ഓണ്‍ലൈനായി പങ്കെടുത്തിരുന്നു. ഒളിമ്പിക്‌സില്‍ 50 കിലോ ഗുസ്തി ഫ്രീസ്‌റ്റൈല്‍ വിഭാഗത്തിലാണ് വിനേഷിനെ അയോഗ്യയാക്കിയത്. ഫൈനലില്‍ ഇടംപിടിച്ച വിനേഷ് ഭാര പരിശോധനയില്‍ പരാജയപ്പെട്ടതോടെയായിരുന്നു നടപടി. പരിശോധനയില്‍ നൂറ് ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.

വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലെ ആവേശം നിറഞ്ഞ സെമിയില്‍ ക്യൂബയുടെ യുസ്‌നെയ്‌ലിസ് ഗുസ്മന്‍ ലോപസിനെ പരാജയപ്പെടുത്തിയായിരുന്നു വിനേഷ് ഫോഗട്ടിന്റെ ഫൈനല്‍ പ്രവേശം. വമ്പന്‍ താരങ്ങളെയെല്ലാം മലര്‍ത്തിയടിച്ചുകൊണ്ടാണ് താരം ഇന്ത്യയുടെ അഭിമാനമായത്. ഫൈനലില്‍ അമേരിക്കയുടെ സാറ ആന്‍ ഹില്‍ഡര്‍ബ്രാന്റിനെ നേരിടാനിരിക്കെയാണ് താരം പുറത്താകുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.