നേവിക്ക് അനുമതി നല്‍കിയില്ല; ഷിരൂരില്‍ അര്‍ജുനായുള്ള തിരച്ചില്‍ അനിശ്ചിതത്വത്തില്‍

നേവിക്ക് അനുമതി നല്‍കിയില്ല; ഷിരൂരില്‍ അര്‍ജുനായുള്ള തിരച്ചില്‍ അനിശ്ചിതത്വത്തില്‍

ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ അനിശ്ചിതത്വത്തില്‍. പുഴയിലെ ഡൈവിങിന് നേവിക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്നാണ് വിവരം.

നേവി സംഘം ഒന്‍പതുമണിയോടെ എത്തി, സോണാര്‍ പരിശോധനയും പുഴയുടെ ഒഴുക്കും പരിശോധിച്ച് തുടര്‍ നടപടികളിലേക്ക് കടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചത്.

കാര്‍വാറിലെ കേന്ദ്രത്തിലാണ് നേവി ഇപ്പോഴും ഉള്ളത്. എന്തുകൊണ്ടാണ് അനുമതി നല്‍കാത്തതെന്നതിനെ സംബന്ധിച്ച് ജില്ലാ ഭരണകുടം ഇതുവരെ പ്രതികരിച്ചിട്ടില്ല. 'നേവി റെഡിയാണ്. ഇന്നലെ രാത്രി തന്നെ ഡൈവിങിന് ആവശ്യമായ എല്ലാം സജ്ജമാക്കിയിരുന്നു. ഡൈവ് ചെയ്യാന്‍ അഞ്ച് പേരും തയ്യാറായിരുന്നു.

'ഞങ്ങള്‍ റെഡിയാണ്, പക്ഷേ അങ്ങോട്ട് വരാനുള്ള അനുമതി ലഭിക്കുന്നില്ലെന്നാണ് നേവിയിലുള്ള മലയാളി സുഹൃത്തുക്കള്‍ പറയുന്നത്. ഇനിയിപ്പോള്‍ ഞാനെടുത്ത് ചാടുകയേ നിവൃത്തിയുള്ളൂ. വെള്ളത്തിന് ഒഴുക്കില്ല. ശാന്തമായിട്ടാണ് പുഴയുള്ളത്. ആറ് ദിവസത്തില്‍ കൂടുതലായി ഇവിടെ നല്ല കാലാവസ്ഥയാണ്.'- ലോറി ഉടമ മനാഫ് പറഞ്ഞു.

അര്‍ജുനായി പുഴയില്‍ lfരച്ചില്‍ നടത്തുന്നതില്‍ പ്രതിസന്ധിയുണ്ടെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ ഇന്നലെ പറഞ്ഞിരുന്നു. ഗംഗാവലി പുഴയില്‍ ശക്തമായ ഒഴുക്ക് തുടരുന്നത് വെല്ലുവിളിയാണെന്നും എന്നിരുന്നാലും ദൗത്യം അവസാനിപ്പിക്കില്ല, തിരച്ചില്‍ തുടരും എന്നായിരുന്നു അദേഹം പറഞ്ഞത്. തിരച്ചിലില്‍ ജില്ലാ ഭരണകൂടത്തിന് വീഴ്ചയുണ്ടായെന്ന് അര്‍ജുന്റെ ബന്ധു ജിതിന്‍ ആരോപിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.