'ലെബനനിൽ ബഹുഭൂരിപക്ഷം ജനങ്ങളും സമാധാനം ആഗ്രഹിക്കുന്നു; പ്രതികാരനടപടികൾ അവസാനിപ്പിക്കണം': വികാരാധീനനായി ബിഷപ്പ്

'ലെബനനിൽ ബഹുഭൂരിപക്ഷം ജനങ്ങളും സമാധാനം ആഗ്രഹിക്കുന്നു; പ്രതികാരനടപടികൾ അവസാനിപ്പിക്കണം': വികാരാധീനനായി ബിഷപ്പ്

വത്തിക്കാൻ: രാജ്യത്ത് സമാധാനത്തിനായി അഭ്യർഥിച്ച് വികാരാധീനനായി ലെബനൻ ബിഷപ്പ് ഖൈറല്ല. സിനഡാലിറ്റിയെ അധികരിച്ച് വത്തിക്കാനിൽ നടന്ന് വരുന്ന മെത്രാൻ സിനഡിനിടയിലാണ് ബിഷപ്പ് വികാരാധീനനായത്.

'അമ്പത് വർഷമായി തീയിലും ചോരയിലും മുങ്ങിയ ഒരു രാജ്യത്ത് നിന്നാണ് ഞാൻ വരുന്നത്. 1975-ൽ ക്രൈസ്തവരും മുസ്ലീങ്ങളുമായി ലെബനനിൽ യുദ്ധം ആരംഭിച്ചതാണ്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ എപ്പോഴും പറയുന്നതുപോലെ ലെബനനിൽ നമ്മുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ട ഒരു യുദ്ധമാണിത്. ഒരു മാതൃക രാഷ്ട്രം ആയ രാജ്യത്ത് ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും ജൂതന്മാർക്കും അവരുടെ വൈവിധ്യങ്ങളെ മാനിച്ച് ഒരുമിച്ച് ജീവിക്കാൻ കഴിയണം.'- ബിഷപ്പ് പറഞ്ഞു.

അക്രമത്തിന്‍റെയും ക്ഷമയുടെയും വ്യക്തിപരമായ അനുഭവം പങ്കുവച്ച ബിഷപ്പ് തനിക്ക് അഞ്ച് വയസുള്ളപ്പോൾ തന്‍റെ മാതാപിതാക്കൾ കൊല്ലപ്പെട്ട വിവരവും പങ്കുവച്ചു. നിരന്തരമായ സംഘട്ടനങ്ങൾക്കിടയിലും ലെബനീസ് ജനത വെറുപ്പും വിദ്വേഷവും പ്രതികാരവും തള്ളിക്കളയുന്നതായി ബിഷപ്പ് പറഞ്ഞു. രാജ്യത്തെ ബഹുഭൂരിപക്ഷം ആളുകളും സമാധാനം ആഗ്രഹിക്കുന്നു. പ്രതികാരനടപടികൾ അവസാനിപ്പിക്കണം. സമാധാനത്തോടെ ജീവിക്കാൻ ഞങ്ങളെ അനുവദിക്കണം. വരും തലമുറകൾക്കുവേണ്ടിയെങ്കിലും സമാധാനം കെട്ടിപ്പടുക്കാം. മതതീവ്രവാദത്തെ എല്ലാ മതങ്ങളും ഏകകണ്ഠമായി അപലപിക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.

ലോക സമാധാനത്തിനായി സിനഡ് ജനറൽ അസംബ്ലി അടിയന്തര ആഹ്വാനം നൽകുന്നതായി സിനഡ് ഇൻഫർമേഷൻ കമ്മീഷൻ പ്രസിഡന്‍റ് പൗലോ റുഫിനിയും സെക്രട്ടറി ഷെയ്‌ല ലിയോകാഡിയ പിരെസും പറഞ്ഞു. നിർഭാഗ്യവശാൽ ക്രിസ്ത്യൻ മൂല്യങ്ങൾക്ക് നിരക്കാത്ത നിരവധി രാഷ്‌ട്രീയ, സാമ്പത്തിക താത്പര്യങ്ങൾ ഉള്ളതിനാൽ സമാധാനം കെടുത്തുന്ന അക്രമസംഭവങ്ങളിൽ ലോകം നിശബ്‌ദത പാലിക്കുകയോ പച്ചക്കൊടി കാണിക്കുകയോ ചെയ്യുന്നെന്നും ഇരുവരും ചൂണ്ടിക്കാട്ടി

തങ്ങളുടെ രാജ്യം വലിയ അരക്ഷിതാവസ്ഥയിലാണെന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്ത ഹെയ്തിയിലെ ആർച്ച് ബിഷപ്പ് ലോണെ സറ്റുർനെ പറഞ്ഞു. സിനഡിൽ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ വിഷയങ്ങളിൽ ചർച്ച നടന്നു. സിനഡിന്‍റെ അടുത്തഘട്ട ചർച്ചകൾ നാളെ ആരംഭിക്കും. ഹമാസ് ഭീകരർ ഇസ്രയേലിനെ ആ‌ക്രമിച്ചതിന്‍റെ ഒന്നാം വാർഷികദിനമായ നാളെ ലോക സമാധാനത്തിനായി ഉപവാസ, പ്രാർഥനാദിനമായി ആചരിക്കാൻ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.