'കാർഷികമേഖലയെ സുഹൃത്തുക്കൾക്ക് തീറെഴുതാൻ മോഡിയുടെ ശ്രമം'; വയനാടിനെ ഇളക്കിമറിച്ച് രാഹുൽ ഗാന്ധിയുടെ ട്രാക്ടർ റാലി

'കാർഷികമേഖലയെ സുഹൃത്തുക്കൾക്ക് തീറെഴുതാൻ മോഡിയുടെ ശ്രമം'; വയനാടിനെ ഇളക്കിമറിച്ച് രാഹുൽ ഗാന്ധിയുടെ ട്രാക്ടർ റാലി

കൽപറ്റ: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ട്രാക്ടർ റാലി ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രധാനമന്ത്രി രണ്ടോ, മൂന്നോ സുഹൃത്തുക്കൾക്ക് വേണ്ടി പുതിയ നിയമങ്ങളുണ്ടാക്കി കർഷകരെ ബുദ്ധിമുട്ടിക്കുകയാണെന്ന് കർഷക പ്രക്ഷോഭത്തെ പിന്തുണച്ച് വയനാട്ടിൽ നടത്തിയ റാലിക്ക് ശേഷം രാഹുൽ ഗാന്ധി പറഞ്ഞു.


ഇന്ത്യയിലെ കർഷകരുടെ ബുദ്ധിമുട്ടുകൾ ലോകമെമ്പാടുമുള്ളവർ കാണുന്നുണ്ട്. പക്ഷേ നമ്മുടെ സർക്കാർ മാത്രം മനസിലാക്കുന്നില്ല. കർഷകരുടെ സാഹചര്യങ്ങളെക്കുറിച്ച് പ്രമുഖ താരങ്ങൾ വരെ പ്രതികരിക്കുന്നു. എന്നാൽ ഇന്ത്യൻ സർക്കാരിന് മാത്രം അതിലൊന്നും താൽപര്യമില്ല. ഇന്ത്യയിലെ കാർഷിക സമ്പ്രദായങ്ങളെ തകർക്കാനും  മോഡിയുടെ ചില സുഹൃത്തുക്കൾക്ക് മാത്രമായി കാർഷിക മേഖലയെ തീറെഴുതാനുമാണ് പുതിയ നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. 

ഭാരതമാതാവിന്റേതായിട്ടുള്ളത് കൃഷി മാത്രമാണ്. ബാക്കിയെല്ലാം മറ്റുള്ളവരുടേതാണ്. കുറച്ച് ആളുകൾ ആ കാർഷിക മേഖല കൈക്കലാക്കാൻ ശ്രമിക്കുകയാണ്. അതിന് അവരെ സഹായിക്കുന്നവയാണ് കാർഷിക നിയമങ്ങളെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. കേരള സർക്കാരിന്റെ ശുപാർശപ്രകാരമാണ് വയനാട് ഉൾപ്പെടെയുള്ള മേഖലകളിൽ ബഫർസോൺ പ്രഖ്യാപിച്ചതെന്ന് ചൂണ്ടിക്കാട്ടിയ രാഹുൽ ഗാന്ധി ഇത് മാറ്റാൻ സംസ്ഥാന സർക്കാർ മുൻ കൈയ്യെടുക്കണമെന്നും ആവശ്യപ്പെട്ടു.

മണ്ടാട് മുതൽ മുട്ടിൽ വരെയുള്ള മൂന്ന് കിലോമീറ്ററാണ് രാഹുൽ ഗാന്ധി സ്വയം ട്രാക്ടർ ഓടിച്ചുകൊണ്ട് റാലി നടത്തിയത്. കെസി വേണുഗോപാൽ എം.പിയും ജില്ലയിലെ മുതിർന്ന നേതാക്കളും രാഹുൽ ഗാന്ധിയ്ക്കൊപ്പം റാലിയിൽ പങ്കെടുത്തു. എഴുപതോളം ട്രാക്ടറുകളുടെ അകമ്പടിയോടെയായിരുന്നു റാലി.

രാഷ്ട്രീയ നേതാക്കന്മാരുടെ വൻ അകമ്പടി ഇല്ലാതെ സ്വന്തമായി  ട്രാക്ടർ ഓടിച്ച് വയനാട്ടിലെ റോഡിലൂടെ സഞ്ചരിച്ച രാഹുലിനെ പതിനായിരങ്ങൾ അനുഗമിച്ചു. അങ്ങനെ ഗൗരവമുള്ള ഒരു കർഷക സമരത്തിന് കേരളം ഇന്ന് സാക്ഷ്യം വഹിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.