ഹമാസിനെ തള്ളി പാലസ്തീന്‍: 'ഗാസയുടെ നിയന്ത്രണം വിട്ടൊഴിയണം; യുദ്ധമല്ല, സമാധാനമാണ് വേണ്ടത്'

ഹമാസിനെ തള്ളി പാലസ്തീന്‍: 'ഗാസയുടെ നിയന്ത്രണം വിട്ടൊഴിയണം; യുദ്ധമല്ല, സമാധാനമാണ് വേണ്ടത്'

ഗാസ: ഹമാസ് തീവ്രവാദികള്‍ക്കെതിരെ പാലസ്തീന്‍. ഗാസയിലെ കുട്ടികളോടും സ്ത്രീകളോടും പുരുഷന്മാരോടും ഹമാസ് അനുകമ്പ കാണിക്കണമെന്ന് പാലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഫത്താ മൂവ്മെന്റ്. ഹമാസിനെ പൂര്‍ണമായും തള്ളിക്കൊണ്ടാണ് ഫത്താ മൂവ്മെന്റ് നിലപാട് വ്യക്തമാക്കിലയിരിക്കുന്നത്.

അമേരിക്ക നിലപാട് വ്യക്തമാക്കിയതോടെയാണ് പാലസ്തീന്‍ സര്‍ക്കാര്‍ തങ്ങളുടെ നിലപാടും കടുപ്പിച്ചിരിക്കുന്നത്. ഹമാസ് ഗാസയിലെ നിയന്ത്രണം വിട്ടൊഴിയണം. യുദ്ധം തുടരുന്നത് പാലസ്തീനികളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നാണ് ഫത്താ മൂവ്മെന്റിന്റെ മുന്നറിയിപ്പ്.

അമേരിക്കയുടെ പിന്തുണയോടെ ഇസ്രയേല്‍ നടത്തുന്ന യുദ്ധം പാലസ്തീനികളുടെ നിലനില്‍പ്പിന് തന്നെ അന്ത്യം കുറിക്കുമെന്നും ഫത്താ വ്യക്തമാക്കി. 2007ലാണ് ഫത്താ ആധിപത്യമുള്ള പാലസ്തീന്‍ അതോറിറ്റിയില്‍ നിന്ന് ഹമാസ് അധികാരം പിടിച്ചെടുത്തത്.

അതേസമയം, തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹ് അല്‍ ബര്‍ദാവീല്‍ കൊല്ലപ്പെട്ടു. അല്‍ മവാസി മേഖലയിലെ ടെന്റിന് നേരെയുണ്ടായ ആക്രമണത്തില്‍ ഭാര്യയും മരിച്ചു.

കഴിഞ്ഞ ദിവസം ഹമാസ് സൈനിക ഇന്റലിജന്‍സ് വിഭാഗം തലവന്‍ ഉസാമ തബാശും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.