ഗാസ സിറ്റി: തന്‍റെ ജീവിതത്തിലെ അവസാന 18 മാസക്കാലവും ഗാസ മുനമ്പിലെ ഏക കത്തോലിക്കാ പള്ളിയായ ഗാസ സിറ്റിയിലെ ഹോളി ഫാമിലിയിലേക്ക് ഫ്രാൻസിസ് മാർപാപ്പ മുടങ്ങാതെ ഫോൺ കോൾ നടത്തിയിരുന്നു. 2023 ഒക്ടോബറിൽ ഗാസയിൽ യുദ്ധം ആരംഭിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ആദ്യമായി അങ്ങനെയൊരു ഫോൺകോൾ വരുന്നത്.
പിന്നീട് എല്ലാ ദിവസവും രാത്രി എട്ട് മണിക്കുള്ള ദിനചര്യയായി അത് മാറി. ബോംബാക്രമണങ്ങൾ തീവ്രമാകുന്ന ദിവസങ്ങളിൽ രണ്ടും മൂന്നും തവണ മാർപാപ്പയുടെ വിളിയെത്തി. അവസാനമായി അങ്ങനെയൊരു ഫോൺകോളെത്തിയത് ശനിയാഴ്ചയാണ്. സാധാരണ സ്പാനിഷ് ഭാഷയിൽ സംസാരിക്കുന്ന പോപ്പ് അന്ന് 'നന്ദി' എന്ന് അറബിയിൽ പറഞ്ഞതായി പള്ളിയിലെ പുരോഹിതനായ ഗബ്രിയേൽ റൊമാനെല്ലി പറയുന്നു. "നന്ദി നിങ്ങളുടെ സേവനങ്ങൾക്കും പ്രാർത്ഥനകൾക്കും" എന്നായിരുന്നു മാർപാപ്പയുടെ വാക്കുകൾ.
യുദ്ധഭൂമിയിൽ അഭയകേന്ദ്രമായി മാറിയ ആ ദേവാലയം കാലം ചെന്ന ഫ്രാൻസിസ് മാർപാപ്പയുടെ ഓർമകളിൽ ഇന്ന് വിലാപത്തിലാണ്. ഹോളി ഫാമിലിയിൽ ആ നല്ല ഇടയനെ അനുസ്മരിച്ച പ്രത്യേക കുർബാനയിൽ നൂറുകണക്കിനുപേർ ഒത്തുകൂടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.