വത്തിക്കാന്‍ സിറ്റി: അമേരിക്കന്‍, പെറുവിയന്‍ പൗരത്വമുള്ള ലിയോ പതിനാലാമന്‍ മാര്‍പാപ്പ തന്റെ പെറുവിയന്‍ തിരിച്ചറിയല്‍ കാര്‍ഡ് പുതുക്കാന്‍ നടപടികള്‍ ആരംഭിച്ചതായി ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പുതിയ ഇലക്ട്രോണിക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുന്നതിന് മേല്‍നോട്ടം വഹിക്കുന്നതിനും പാപ്പയുടെ വിരലടയാളവും ഒപ്പും രേഖപ്പെടുത്തുന്നതിനുമായി പെറുവിയന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വത്തിക്കാനില്‍ എത്തി.
ചിക്ലായോ രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായിരിക്കെ ബിഷപ്പ് റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് 2015 ലാണ് പെറുവിയന്‍ പൗരത്വം നേടിയത്. ഹോളി സീയും പെറുവും തമ്മിലുള്ള ധാരണ അനുസരിച്ച് പെറുവിയന്‍ പൗരന്മാര്‍ക്ക് മാത്രമേ ആന്‍ഡിയന്‍ രാജ്യത്ത് രൂപതകളുടെ തലവനാകാന്‍ കഴിയൂ എന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്.
തുടര്‍ നടപടികളുടെ ഭാഗമായി പാപ്പ തന്റെ ദേശീയ തിരിച്ചറിയല്‍ രേഖയില്‍ വിലാസവും ഫോട്ടോയും അപ്‌ഡേറ്റ് ചെയ്തു. നാഷണല്‍ രജിസ്ട്രി ഓഫ് ഐഡന്റിഫിക്കേഷന്‍ ആന്‍ഡ് സിവില്‍ സ്റ്റാറ്റസ് (റെനിക്) ഇനി അദേഹത്തിന് പുതിയ ദേശീയ ഇലക്ട്രോണിക് തിരിച്ചറിയല്‍ രേഖ നല്‍കും.
ബിഷപ്പാകുന്നതിന് മുന്‍പ് വൈദികനായിരിക്കേ, ഫാദര്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് 1980 മുതല്‍ പെറുവില്‍ നിരവധി വര്‍ഷങ്ങള്‍ സേവനം ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.