വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിനെയും വധിക്കാന്‍ ആഹ്വാനം ചെയ്ത് അല്‍ ഖൊയ്ദ നേതാവ്  സയീദ് ബിന്‍ ആതിഫ് അല്‍ അവ്ലാകി.
ഇലോണ്‍ മസ്‌കിനെയും ട്രംപിന്റെ ഉപദേഷ്ടാക്കളെയും വധിക്കണമെന്നും അല്‍ അവ്ലാകി വീഡിയോ സന്ദേശത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഇസ്രയേലിന് നല്‍കുന്ന  ശക്തമായ പിന്തുണയാണ് വധ ഭീഷണിയ്ക്ക് പിന്നിലെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 
 
അമേരിക്കയിലുള്ള മുസ്ലിം സമൂഹത്തോടാണ് ഭീകര സംഘടന നേതാവിന്റെ  ആഹ്വാനം. പ്രതികാരം ചെയ്യാനാണ് ആവശ്യപ്പെടുന്നത്. ഞയറാഴ്ച മുതലാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയത്. 
'അവരുടെ പിന്നാലെ പോകൂ, അവരുടെ കുടുംബങ്ങളെയും വിടേണ്ട. വൈറ്റ് ഹൗസിലെ രാഷ്ട്രീയ പ്രവര്‍ത്തകരുമാരുമായി അടുപ്പമുള്ള എല്ലാവരെയും  തീര്‍ക്കണം' - ഇതാണ് വീഡിയോ സന്ദേശത്തില്‍ പറയുന്നത്. 
ഗാസയിലുള്ള തങ്ങളുടെ ജനതയ്ക്കുണ്ടായ വിഷമതകള്‍ക്ക് ശേഷം ഇനിയൊരു ഒത്തുതീര്‍പ്പ് വേണ്ടെന്നും ജൂതരെ സുഖമായി കഴിയാന്‍ അനുവദിക്കരുതെന്നും വീഡിയോയില്‍ പറയുന്നു.
2024 മാര്‍ച്ചിലാണ് അല്‍ അവ്ലാകി അല്‍ അല്‍ ഖൊയ്ദയുടെ നേതൃസ്ഥാനത്തെത്തിയത്. ആറ് മില്യണ്‍ ഡോളറാണ് അമേരിക്ക ഇയാളുടെ തലയ്ക്ക് വിലയിട്ടിരിക്കുന്നത്.  
നേതൃസ്ഥാനത്തെത്തിയ ശേഷം അല്‍ അവ്ലാകിയുടേതായി പുറത്തു വന്ന ആദ്യ വീഡിയോയാണ് ഇതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. യെമനിലാണ് ഇയാള്‍ ഒളിവില്‍ കഴിയുന്നതെന്നാണ് കരുതുന്നത്. 
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.