കോളജ് ഹോസ്റ്റലിലേക്ക് ഉച്ച ഭക്ഷണത്തിനായി വിദ്യാര്‍ഥികള്‍ എത്തിയപ്പോഴായിരുന്നു വിമാനം കെട്ടിടത്തിന് മുകളിലേക്ക് തകര്‍ന്നു വീണത്.
അഹമ്മദാബാദ്: അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനം ഇടിച്ചിറങ്ങിയ ബിജെ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു. നാല് മെഡിക്കല്‍ ബിരുദ വിദ്യാര്‍ഥികളും ഒരു പിജി റെസിഡന്റുമാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹോസ്റ്റലിലുണ്ടായിരുന്ന മുപ്പതോളം പേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ നല്‍കുന്ന വിവരം. വിമാനം ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിലേക്ക് വീണ് കത്തുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന വിദ്യാര്‍ഥികളെയാണ് ആദ്യം പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഹോസ്റ്റല്‍ മെസിലേക്ക് വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്ന സമയമായിരുന്നു. പാത്രങ്ങളില്‍ ഭക്ഷണം എടുത്ത് വെച്ചിട്ടുള്ളതും ചിത്രങ്ങളില്‍ കാണാം. വിമാനം തകര്‍ന്നു വീണ് കെട്ടിടത്തിന്റെ ഒരു ഭാഗം തകരുകയും തീപിടിക്കുകയും ചെയ്തതിന് പിന്നാലെ അഗ്‌നിശമന സേന ഇവിടെയെത്തി. അപകടത്തില്‍ ഹോസ്റ്റലിന് കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.
കത്തിയമര്‍ന്ന വിമാനത്തിലെ 242 പേരില്‍ 11 കുട്ടികളും രണ്ട് കൈക്കുഞ്ഞുങ്ങളുമുണ്ട്. 625 അടി ഉയരത്തിലേക്ക് പോയതിന് ശേഷമാണ് വിമാനം താഴേക്ക് പതിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.