ന്യൂഡല്‍ഹി: കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്ക് ആരുടെയും മധ്യസ്ഥത ആവശ്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി 35 മിനിട്ടോളം നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് മോഡി ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യ-പാകിസ്ഥാന്‍ പ്രശ്‌നം പരിഹരിക്കാന്‍ മൂന്നാം കക്ഷിയുടെ മധ്യസ്ഥത ആവശ്യമില്ലെന്നും പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷം അവസാനിപ്പിച്ചത് പാകിസ്ഥാന്‍ ആവശ്യപ്പെട്ടിട്ടാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയാണ് ഇരുനേതാക്കളും ഫോണില്‍ സംസാരിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്.
പാക് അധീന കാശ്മീരിലെ ഭീകര ക്യാമ്പുകള്‍ മാത്രമാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്നും ഇന്ത്യ-പാക് വിഷയത്തില്‍ ഇപ്പോള്‍ മാത്രമല്ല എല്ലായ്‌പ്പോഴും മധ്യസ്ഥത ആവശ്യമില്ലെന്നും മോഡി, ട്രംപിനെ അറിയിച്ചുവെന്നാണ് വിവരം. ട്രംപിന്റെ ആവശ്യ പ്രകാരമാണ് ഇരുവരും ഫോണില്‍ സംസാരിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര കരാറിെേനക്കുറിച്ചോ ഇന്ത്യ-പാക് പ്രശ്‌നത്തെ ക്കുറിച്ചോ അമേരിക്കയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും മോഡി പറഞ്ഞു.
വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കിയത് ഇന്ത്യയും പാകിസ്ഥാനും നേരിട്ട് നടത്തിയ ചര്‍ച്ചയിലാണ്. അതും പാകിസ്ഥാന്റെ അഭ്യര്‍ത്ഥ പ്രകാരമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.