ഗാസ സിറ്റി : അധിനിവേശ വെസ്റ്റ് ബാങ്കിലെ ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേലിന്റെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റ്. 60 ഓളം ഹമാസ് ഭീകരരെ ജീവനോടെ പിടികൂടിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു.
ഇസ്രയേലിനെ ആക്രമിക്കാൻ പദ്ധതിയിടുന്നതിനിടെയാണ് ഹമാസ് അംഗങ്ങളെ പിടികൂടിയത്. ഹമാസിന്റെ മുതിർന്ന നേതാക്കൾ പ്രാദേശിക യുവാക്കളെ റിക്രൂട്ട് ചെയ്യുകയും അവർക്ക് ആയുധങ്ങൾ നൽകുകയും ഇസ്രയേലി താവളങ്ങൾ ലക്ഷ്യമിടുന്നതിനായി ആക്രമണങ്ങൾക്ക് പരിശീലനം നൽകുകയും ചെയ്തിരുന്നു. മൂന്ന് മാസം നീണ്ടുനിന്ന സംയുക്ത ഓപ്പറേഷന്റെ ഭാഗമായിരുന്നു ഈ മുഴുവൻ നടപടിയെന്നും അതിൽ ഇസ്രായേലി സൈന്യവും പൊലീസും പങ്കെടുത്തുവെന്നും ഷിൻ ബെറ്റ് പറഞ്ഞു.
അറസ്റ്റിലായവർക്കെതിരെ തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളിൽ കുറ്റം ചുമത്തിയിട്ടുണ്ട്. 10 വ്യത്യസ്ത ഭീകര സെല്ലുകളായി സംഘടിച്ച 60-ലധികം ഭീകരരെയാണ് സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് തോക്കുകൾ, ഗ്രനേഡുകൾ, വെടിക്കോപ്പുകൾ എന്നിവ കണ്ടെത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.