കൊച്ചി: അടിസ്ഥാന രഹിതമായ കുറ്റങ്ങൾ ആരോപിക്കപ്പെട്ട് ഛത്തീസ്ഗഡിൽ ജയിലിൽ അടക്കപ്പെട്ട സിസ്റ്റർ പ്രീതി മരിയ, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ ഉടൻ ജയിൽ മോചിതരാക്കണമെന്നും അവർക്കു നീതി ലഭ്യമാക്കാൻ സത്വര നടപടികൾ സ്വീകരിക്കണമെന്നും സീറോ
മലബാർസഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ.
പ്രധാനമന്ത്രിയുടെ പ്രത്യേക ദൂതനായി സീറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ തന്നെ സന്ദർശിച്ച ബി ജ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനോടാണ് മേജർ ആർച്ച് ബിഷപ്പ് ഈ ആവശ്യം ഉന്നയിച്ചത്. സഭാ വിശ്വാസികൾ മാത്രമല്ല പൊതു സമൂഹം മുഴുവനും സമൂഹനന്മക്കായി സേവനനിരതരായ സിസ്റ്റർമാർ അഭിമുഖീകരിക്കേണ്ടി വന്ന അക്രമ സംഭവങ്ങളിൽ ആശങ്കാകുലരാണെന്ന് മേജർ ആർച്ച് ബിഷപ്പ് പറഞ്ഞു.
രണ്ട് കോടതികളിൽ നിന്നും ജാമ്യം ലഭിക്കാതെ ഇവർ ജയിലിൽ തുടരേണ്ടി വരുന്നതിൽ സഭയുടെ മുഴുവൻ ആശങ്കയും വേദനയും പ്രതിഷേധവും പ്രധാനമന്ത്രിയെ നേരിട്ട് അറിയിക്കണം. ഈ വിഷയത്തിൽ ക്രിയാത്മകമായ പ്രായോഗിക നടപടികൾ ഉടൻ സ്വീകരിക്കണമെന്നും ആൾക്കൂട്ട വിചാരണ നടത്തിയവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും കൂടിക്കാഴ്ചയിൽ മേജർ ആർച്ച് ബിഷപ്പ് ആവശ്യപ്പെട്ടു.
അതേസമയം രാജീവ് ചന്ദ്രശേഖർ കേ ന്ദ്രസർക്കാരും ഭാരതീയ ജനതാ പാർട്ടിയും ഈ വിഷയത്തിൽ സ്വീകരിച്ചിരിക്കുന്ന അനുകൂല നിലപാടുകളെക്കുറിച്ചും സിസ്റ്റേഴ്സിനെ ഉടൻ ജയിൽ മോചിതരാക്കാൻ സ്വീകരിച്ചിച്ചിരിക്കുന്ന നടപടികളെക്കുറിച്ചും ഇക്കാര്യത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നൽകിയിരിക്കുന്ന ഉറപ്പും മേജർ ആർച്ച് ബിഷപ്പിനെ ധരിപ്പിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷോൺ ജോർജും രാജീവ് ചന്ദ്രശേഖറിനോടോപ്പം ഉണ്ടായിരുന്നു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.