കൊച്ചി: അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ദുരുപദിഷ്ടിതമായി ആരോപിക്കപ്പെട്ട് ജയിലില്‍ അടയ്ക്കപ്പെട്ട മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചത് ആശ്വാസകരമെന്ന് സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. കഴിഞ്ഞ ഒന്‍പത് ദിവസനങ്ങളായി തടവിലടക്കപ്പെട്ടത് ഭാരതത്തിന്റെ മതേതരത്വവും നീതിന്യായ സംവിധാനവുമായിരുന്നുവെന്നും അദേഹം അഭിപ്രായപ്പെട്ടു.
കന്യാസ്ത്രീകളുടെ മോചനം സാധ്യമാക്കുന്നതിന് സഹായിച്ച എല്ലാവര്‍ക്കും പ്രത്യേകിച്ച് കേന്ദ്ര സര്‍ക്കാരിനും സംസഥാന സര്‍ക്കാരിനും കക്ഷിരാഷ്ട്രീയ ഭേദമന്യേ ഈ വിഷയത്തില്‍ ഇടപെട്ട എല്ലാ ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഭാരതത്തിലെ മതേതര സമൂഹത്തിനും മേജര്‍ ആര്‍ച്ചുബിഷപ് ആത്മാര്‍ത്ഥമായ നന്ദി പ്രകാശിപ്പിച്ചു. ജനാധിപത്യത്തിന്റെയും മത നിരപേക്ഷതയുടെയും നിലനില്‍പിനായി ഒരു മനസോടെ പ്രദര്‍ശിപ്പിച്ച ജാഗ്രത മാതൃകാപരമാണെന്നും മാര്‍ റാഫേല്‍ തട്ടില്‍ അറിയിച്ചു.
അതേസമയം കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന സിസ്റ്റേഴ്‌സിന് നീതി ഉറപ്പാകുന്നതുവരെ സഭ ഈ വിഷയത്തില്‍ നിന്നും പിന്‍വാങ്ങില്ല. തികച്ചും ദുരുദ്ദേശപരമായി, അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് തയ്യാറാക്കപ്പെട്ട കുറ്റപത്രം എത്രയും വേഗം റദ്ദാക്കുകയാണ് നീതി നടപ്പിലാകുന്നതിന്റെ ആദ്യപടി. അതോടൊപ്പം നിയമം കയ്യിലെടുക്കാനും അറസ്റ്റ് ചെയ്യപ്പെട്ട പൗരന്മാരുടെ ഭരണഘടനാ പരമായ അവകാശങ്ങള്‍ നിഷേധിച്ച വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണം.
ഭരണഘടന എല്ലാവര്‍ക്കും നല്‍കുന്ന മതസ്വാതന്ത്ര്യവും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും ഉറപ്പ് വരുത്താന്‍ പൊതുസമൂഹം ഒരുമിച്ചുനില്‍ക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവനങ്ങള്‍ സൂചിപ്പിക്കുന്നതെന്നും മേജര്‍ ആര്‍ച്ചുബിഷപ് പറഞ്ഞു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.