ന്യൂഡല്‍ഹി: അമേരിക്കയിലേക്കുള്ള മുഴുവന്‍ തപാല്‍ സേവനങ്ങളും ഇന്ത്യ താല്‍കാലികമായി നിര്‍ത്തിവെയ്ക്കുന്നു. ഇത് ഓഗസ്റ്റ് 25 മുതല്‍ പ്രാബല്യത്തില്‍വരുമെന്ന് തപാല്‍ വകുപ്പ് അറിയിച്ചു. ഈ മാസം 29 മുതല്‍ അമേരിക്കയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര തപാല്‍ ഉരുപ്പടികളും അവയുടെ മൂല്യം പരിഗണിക്കാതെ, കസ്റ്റംസ് തീരുവയ്ക്ക് വിധേയമായിരിക്കുമെന്ന് തപാല്‍ വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു.
ഓഗസ്റ്റ് അവസാനം നിലവില്‍ വരുന്ന യുഎസ് കസ്റ്റംസ് ചട്ടങ്ങളില്‍ മാറ്റങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് തപാല്‍ വകുപ്പിന്റെ നടപടി. 800 ഡോളര്‍ വരെ വിലമതിക്കുന്ന സാധനങ്ങള്‍ക്ക് നല്‍കിയിരുന്ന ഡ്യൂട്ടി ഫ്രീ ഡി മിനിമിസ് ഇളവ് പിന്‍വലിക്കുന്ന എക്സിക്യുട്ടീവ് ഉത്തരവ് ജൂലൈ 30 നാണ് യു.എസ് പുറപ്പെടുവിച്ചത്. ഓഗസ്റ്റ് 29 മുതലാണ് ഈ മാറ്റം പ്രാബല്യത്തില്‍ വരിക.
ഈ പശ്ചാത്തലത്തിലാണ് സേവനങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കുന്നത്. കത്തുകള്‍, രേഖകള്‍, 100 യുഎസ് ഡോളര്‍വരെ വിലമതിക്കുന്ന സമ്മാനങ്ങള്‍ എന്നിവയ്ക്ക് മാത്രമാകും തല്‍ക്കാലത്തേക്ക് ഇളവുണ്ടാകുകയെന്നും വകുപ്പ് വ്യക്തമാക്കി. വ്യാപാര തീരുവയെച്ചൊല്ലി യുഎസ്-ഇന്ത്യാബന്ധം വഷളായിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ പശ്ചാത്തലത്തിലാണ് തപാല്‍ സേവനങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാനുള്ള ഇന്ത്യയുടെ തീരുമാനം.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.