കര്‍ഷകസമരത്തിനെത്തിയ യുവതി കോവിഡ് ബാധിച്ച് മരിച്ചു; മകള്‍ ബലാത്സംഗത്തിനിരയായെന്ന് പിതാവ്

കര്‍ഷകസമരത്തിനെത്തിയ യുവതി കോവിഡ് ബാധിച്ച് മരിച്ചു; മകള്‍ ബലാത്സംഗത്തിനിരയായെന്ന് പിതാവ്

ന്യുഡല്‍ഹി: കര്‍ഷകസമരത്തില്‍ പങ്കെടുക്കാന്‍ പശ്ചിമബംഗാളില്‍ നിന്ന് ഡല്‍ഹി തിക്രി അതിര്‍ത്തിയിലേക്ക് പുറപ്പെട്ട യുവതി വഴിമധ്യേ കോവിഡ് ബാധിച്ചു മരിച്ചു. മകള്‍ കൂട്ട ബലാത്സംഗത്തിന് ഇരയായതായി 26 കാരിയുടെ പിതാവ് പരാതിയില്‍ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഹരിയാനയില്‍വെച്ചാണ് യുവതിക്ക് മരണം സംഭവിച്ചത്. യുവതിയുടെ അച്ഛന്റെ പരാതിയില്‍ രണ്ട് പേരെ പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്തു. ഏപ്രില്‍ 10 നാണ് കര്‍ഷകസമരത്തില്‍ പങ്കെടുക്കാന്‍ പശ്ചിമബംഗാളില്‍ നിന്നുള്ള സംഘത്തിന്റെ കൂടെ യുവതിയും യാത്രതിരിക്കുന്നത്. ഏപ്രില്‍ 26ന് ജജ്ജാര്‍ ജില്ലയിലെ ആശുപത്രിയില്‍ കോവിഡ് ലക്ഷണങ്ങളോടെ യുവതിയെ പ്രവേശിപ്പിച്ചു. ഏപ്രില്‍ 30ന് യുവതി മരിക്കുകയും ചെയ്തു. അതിന് ശേഷമാണ് പിതാവ് പരാതി നല്‍കിയത് എന്ന് പൊലീസ് അറിയിച്ചു.

ഡല്‍ഹിയിലെത്തി ഒരാഴ്ച കഴിഞ്ഞപ്പോള്‍ യുവതിക്ക് കടുത്ത പനി അനുഭവപ്പെട്ടതായി സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ പറയുന്നു. തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലും പ്രതികളെ പങ്കെടുപ്പിക്കില്ലെന്നും സംഘടന പ്രസ്താവനയില്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.