മലേഷ്യയില്‍ ജൂണ്‍ ഒന്ന് മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

മലേഷ്യയില്‍ ജൂണ്‍ ഒന്ന് മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

കോലാലംപൂര്‍: കോവിഡ് കേസുകള്‍ വര്‍ധിച്ചതിനെതുടര്‍ന്ന് മലേഷ്യയില്‍ ജൂണ്‍ ഒന്ന് മുതല്‍ 13 വരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. 8,000 കോവിഡ് കേസുകളാണ് മലേഷ്യയില്‍ പ്രതിദിനം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദവും കണ്ടെത്തിയിരുന്നു.

ജൂണ്‍ ഒന്ന് മുതല്‍ 13 വരെ ആദ്യഘട്ട ലോക്ക്ഡൗണ്‍ നടപ്പാക്കാനാണ് തീരുമാനമെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മുഹ്‌യിദ്ദീന്‍ യാസിന്‍ അറിയിച്ചു. രണ്ടാം ഘട്ടം അടുത്ത നാലാഴ്ച നടപ്പാക്കും. കേസുകള്‍ കുറയുന്നതനുസരിച്ച് ഇളവുകള്‍ പ്രഖ്യാപിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം എഴുപതിനായിരത്തോട് അടുത്തതായി ആരോഗ്യ വിഭാഗം അറിയിച്ചു. ആദ്യ ഘട്ട ലോക്ക്ഡൗണില്‍ അവശ്യ സര്‍വീസുകളൊഴിച്ച് മറ്റ് എല്ലാ വാണിജ്യ കേന്ദ്രങ്ങളും സ്ഥാപനങ്ങളും അടച്ചിടും. കഴിഞ്ഞ മാസം മുതല്‍ മലേഷ്യയില്‍ ഗതാഗതത്തിനും ഒത്തുചേരലുകള്‍ക്കും നിയന്ത്രണമുണ്ടായിരുന്നു. രാജ്യത്ത് ഇതുവരെ 5,49,514 കോവിഡ് കേസുകളും 2,552 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഒരു വര്‍ഷത്തിനിടെ രാജ്യമൊട്ടാകെയുള്ള രണ്ടാമത്തെ ലോക്ക്ഡണാണിത്. കഴിഞ്ഞ വര്‍ഷത്തെ ലോക്ക്ഡൗണ്‍ മലേഷ്യയുടെ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.