കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട പണം തിരികെ വേണമെന്ന ധര്‍മ്മരാജന്റെ ഹര്‍ജി കോടതി മടക്കി

കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട പണം തിരികെ വേണമെന്ന ധര്‍മ്മരാജന്റെ ഹര്‍ജി കോടതി മടക്കി

കൊച്ചി: കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട പണം തിരികെ വേണമെന്ന പരാതിക്കാരന്‍ ധര്‍മ്മരാജന്റെ ഹര്‍ജി കോടതി മടക്കി. ഇരിങ്ങാലക്കുട മജിസ്‌ടേറ്റ് കോടതിയാണ് ഹര്‍ജി മടക്കിയത്. മതിയായ രേഖകളില്ലെന്ന് വിലയിരുത്തിയ കോടതി ഹര്‍ജി നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി.

കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ച കോടതി ധര്‍മരാജനും സുനില്‍ നായിക്കും ഷംജീറും വെവ്വേറെ ഹര്‍ജികള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു. കവര്‍ച്ച ചെയ്യപ്പെട്ട പണം ബിസിനസ് ആവശ്യത്തിനായി കൊണ്ടുവന്നതാണെന്നും തിരിച്ചുവേണമെന്നമെന്നുമാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ ധര്‍മരാജന്‍ ഇരിങ്ങാലക്കുട കോടതിയെ അറിയിച്ചത്.

അതേ സമയം കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണം ബിജെപി നേതാക്കളിലേക്ക് നീങ്ങുന്നത് തടയാനാണ് ധര്‍മരാജനെ വീണ്ടും രംഗത്തിറക്കിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊടകര കുഴല്‍പ്പണ ഇടപാടില്‍ ഇടനിലക്കാരനായ ധര്‍മരാജന്റെ നീക്കത്തെ ചെറുക്കാനാണ് പൊലീസിന്റെ ശ്രമം. ഹവാല ഇടപാടിലെ പൊലീസ് കണ്ടെത്തലുകളും തുടര്‍ അന്വേഷണ സാധ്യതകളും വ്യക്തമാക്കി സംസ്ഥാന പൊലീസ് എന്‍ഫോഴ്‌സ്‌മെന്റിന് റിപ്പോര്‍ട്ട് നല്‍കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.