അമേരിക്കയില്‍ 20 വര്‍ഷത്തിന് ശേഷം വീണ്ടും മങ്കി പോക്സ് സ്ഥിരീകരിച്ചു

അമേരിക്കയില്‍ 20 വര്‍ഷത്തിന് ശേഷം വീണ്ടും മങ്കി പോക്സ് സ്ഥിരീകരിച്ചു

ഡാളസ്: അമേരിക്കയിൽ 20 വർഷത്തിന് ശേഷം വീണ്ടും മങ്കി പോക്‌സ് സ്ഥിരീകരിച്ചതായി സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആന്റ് പ്രിവൻഷനാണ് അറിയിച്ചു. അപൂർവമായി കണ്ടുവരുന്ന ഈ വൈറസിനെ ഭയക്കേണ്ടതില്ലെന്ന് ഡാളസ് കൗണ്ടി ജഡ്ജ് ക്ലേ ജെൻകിസ് അറിയിച്ചു. നൈജീരിയയിൽ നിന്നും വന്ന ഒരാളിലാണ് ഈ രോഗം കണ്ടത്. ടെക്സസിലെ ഡാളസിലാണ് ഈ കേസ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.


ഓർത്തോപോക്‌സ് ജനുസിൽ പെടുന്നതാണ് മങ്കി പോക്‌സ്. ഇതിൽ തന്നെ ഉള്‍പ്പെടുന്നതാണ് വസൂരിക്ക് കാരണമാകുന്ന വാരിയോള വൈറസും. 1958 ലാണ് ആദ്യമായി മങ്കി പോക്‌സ് കണ്ടെത്തുന്നത്. 1970 ല്‍ കോംഗോയിലാണ് ആദ്യമായി മങ്കി പോക്‌സ് മനുഷ്യനില്‍ കണ്ടെത്തുന്നത്. ആഫ്രിക്കയ്ക്ക് പുറമെ 2003 ല്‍ യുഎസില്‍ (47 കേസുകള്‍), 2018ല്‍ യുകെയിലും (മൂന്ന് കേസുകള്‍), ഇസ്രായേലിലും (ഒരു കേസ്), 2019 ല്‍ സിംഗപ്പൂരിലും (ഒരു കേസ്) സ്ഥിരീകരിച്ചിരുന്നു. എന്നാൽ 2021ല്‍ യുഎസിലും (ഒരു കേസ്), യുകെയിലും (മൂന്ന് കേസ്) സ്ഥിരീകരിച്ചു.

മൃഗങ്ങളില്‍ നിന്നും മനുഷ്യനില്‍ നിന്നും തന്നെയും രോഗം പകരാം. കോവിഡ് പോലെ തന്നെ റെസ്പിറേറ്ററി ഡ്രോപ്ലെറ്റ്, ശരീര സ്രവങ്ങള്‍, അണുബാധയേറ്റ വസ്തുക്കള്‍ എന്നിവയില്‍ നിന്ന് രോഗം പകരാം. മങ്കി പോക്‌സ് ബാധിച്ച മൃഗം കടിക്കുന്നത് വഴിയും മനുഷ്യരിലേക്ക് രോഗം പകരും.

പനി, തലവേദന, പേശി വേദന, നടുവേദന, ലിംഫഅ നോഡുകളിലെ വീക്കം, കുളിര്. പനി ബാധിച്ച്‌ ഒന്ന് മുതല്‍ മൂന്ന് ദിവസത്തിന് ശേഷം തന്നെ രോഗിയുടെ ദേഹത്ത് ചുവന്ന പാടുകള്‍ കണ്ട് തുടങ്ങും. ഇത് ദേഹം മുഴുവനും വ്യാപിക്കും. ശരാശരി രണ്ട് ആഴ്ച മുതല്‍ നാല് ആഴ്ച വരെയാണ് രോഗം ശരീരത്തിലുണ്ടാകുക. അതേസമയം ആഫ്രിക്കയില്‍ രോഗം ബാധിച്ച പത്തില്‍ ഒരാള്‍ മരണപ്പെട്ടുവെന്നാണ് കണക്ക്.

എന്നാൽ നിലവില്‍ മങ്കി പോക്‌സിന് കൃത്യമായ ചികിത്സാ രീതിയോ മരുന്നോ കണ്ടെത്തിയിട്ടില്ല. അമേരിക്കയില്‍ വസൂരിക്കെതിരായ വാക്‌സിനാണ് മങ്കി പോക്‌സിനും നല്‍കിവരുന്നത്. അതേസമയം ശാരീരിക അകലവും, മാസ്‌ക് പോലുള്ള പ്രതിരോധ മാര്‍ഗങ്ങളും തന്നെയാണ് ഈ രോഗത്തെ തടയാൻ സ്വീകരിക്കേണ്ടത്. അണുബാധയേറ്റ വസ്തുക്കളൊന്നും സ്പര്‍ശിക്കതിരിക്കുക. സോപ്പും വെള്ളവും, അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച്‌ ശരീരശുചിത്വം ഉറപ്പാക്കണം. മങ്കിപോക്‌സ് ബാധിച്ച രോഗിയെ പരിചരിക്കുന്ന ആരോഗ്യ വിദഗ്ധര്‍ പിപിഇ കിറ്റ് ധരിക്കണമെന്നും നിര്‍ദേശിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.