അഫ്ഗാനിസ്ഥാനില്‍ പാക് ബോംബ് ആക്രമണം; ഒമ്പത് കുട്ടികള്‍ അടക്കം പത്ത് പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനില്‍ പാക് ബോംബ് ആക്രമണം; ഒമ്പത്  കുട്ടികള്‍ അടക്കം പത്ത് പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ ഒമ്പത് കുട്ടികളും ഒരു സ്ത്രീയും അടക്കം 10 പേര്‍ കൊല്ലപ്പെട്ടു.

അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് പ്രവിശ്യയിലുള്ള ഒരു വീട്ടില്‍ പാകിസ്ഥാന്‍ സൈന്യം വച്ച ബോംബാണ് പൊട്ടിത്തെറിച്ചത് എന്നാണ് വിവരം.

താലിബാന്‍ ഭരണകൂട വക്താവ് സാബിഹുള്ള മുജാഹിദാണ് ബോംബ് ആക്രമണം നടന്ന കാര്യം എക്‌സ് പോസ്റ്റിലൂടെ അറിയിച്ചത്. കുനാര്‍, പക്തിക എന്നീ പ്രവിശ്യകളില്‍ പാകിസ്ഥാന്‍ റെയ്ഡ് നടത്തിയതായും നാല് സാധാരണക്കാര്‍ക്ക് പരിക്കേറ്റതായും സാബിഹുള്ള മുജാഹിദ് പറഞ്ഞു.

മരിച്ചവരുടെ ചിത്രങ്ങള്‍ സഹിതം എക്സിലെ പോസ്റ്റില്‍ മുജാഹിദ് പങ്കുവച്ചു. പാകിസ്ഥാനിലെ പെഷവാറില്‍ ഇരട്ട ചാവേര്‍ ബോംബാക്രമണത്തില്‍ മൂന്ന് അര്‍ധസൈനികര്‍ കൊല്ലപ്പെട്ടതിന് പിറ്റേന്നാണ് അഫ്ഗാനിസ്ഥാനിലെ സ്‌ഫോടനം.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.