കാലാവസ്ഥാ വ്യതിയാനം: ലോകത്തെ ആദ്യ രോഗി കാനഡക്കാരി

കാലാവസ്ഥാ വ്യതിയാനം:  ലോകത്തെ ആദ്യ രോഗി കാനഡക്കാരി

ഒട്ടാവ: ലോകത്ത് ആദ്യമായി കാലാവസ്ഥാ വ്യതിയാന രോഗത്തിന് ചികിത്സ തേടി കാനഡക്കാരിയായ 70 കാരി. ശ്വാസ തടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനയ്ക്കു ശേഷമാണ് രോഗ കാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന് ഡോക്ടര്‍ അറിയച്ചത്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലുണ്ടായ കാട്ടുതീ കാരണമാണ് ഇവരുടെ ശ്വാസ തടസം വര്‍ധിച്ചതെന്നാണ് വിലയിരുത്തല്‍.

ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ പ്രയാസം നേരിടുന്നതുള്‍പ്പെടെ മറ്റ് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളും ഇവര്‍ നേരിടുന്നുണ്ട്. രോഗ ലക്ഷണങ്ങള്‍ക്കുള്ള ചികിത്സയാണ് ഇപ്പോള്‍ രോഗിക്ക് നല്‍കുന്നതെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍ കൈല്‍ മെറിറ്റ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം പരിഹരിക്കാന്‍ ഉചിതമായ നടപടികള്‍ അന്താരാഷ്ട്രസമൂഹം സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

കാനഡയിലും അമേരിക്കയുടെ വിവിധ ഭാഗങ്ങളിലും ഉഷ്ണ തരംഗങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണ് ഓരോ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യുന്നത്. കനേഡിയന്‍ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയില്‍ മാത്രം ഈ വര്‍ഷം 232 പേര്‍ ഇതേ തുടര്‍ന്ന് മരിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി അന്തരീക്ഷമര്‍ദം വര്‍ധിച്ചതാണ് ഉഷ്ണ തരംഗങ്ങള്‍ക്കു കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.