ചരിത്രത്തെ പോലും അതിശയിപ്പിച്ച നയാഗ്ര വെള്ളച്ചാട്ടത്തിലെ ചില രക്ഷപ്പെടലുകള്‍

ചരിത്രത്തെ പോലും അതിശയിപ്പിച്ച നയാഗ്ര വെള്ളച്ചാട്ടത്തിലെ ചില രക്ഷപ്പെടലുകള്‍

നയാഗ്ര വെള്ളച്ചാട്ടം... നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഈ വെള്ളച്ചാട്ടത്തെക്കുറിച്ച് കേള്‍ക്കാത്തവര്‍ കുറവായിരിക്കും. അത്രമേല്‍ പ്രശസ്തമാണ് ഇവിടം. പ്രകൃതി ഒരുക്കിയ ഈ ദൃശ്യവിരുന്ന് ജീവിതത്തില്‍ ഒരിക്കലെങ്കിലും നേരിട്ട് കണ്ട് ആസ്വദിക്കണമെന്ന് ആഗ്രഹിക്കുന്നവരും നമുക്കിടയില്‍ ധാരാളമാണ്. കനേഡിയന്‍ പ്രവിശ്യയായ ഒന്റാരിയോയ്ക്കും യു.എസ്. സംസ്ഥാനമായ ന്യൂയോര്‍ക്കിനുമിടയില്‍ നയാഗ്ര മലയിടുക്കിന്റെ തെക്കേ അറ്റത്തുള്ള മൂന്ന് വെള്ളച്ചാട്ടങ്ങളുടെ മനോഹരമായ കൂടിച്ചേരലാണ് നയാഗ്ര വെള്ളച്ചാട്ടം. അമേരിക്കന്‍ ഫാള്‍സ്, ബ്രൈഡല്‍ വെയ്ല്‍ ഫാള്‍സ്, കനേഡിയന്‍ ഹോഴ്‌സ് ഷൂ ഫാള്‍സ് എന്നീ മൂന്നു വെള്ളച്ചാട്ടങ്ങള്‍ ഒരുമിച്ച് ചേര്‍ന്നാണ് നയാഗ്ര വെള്ളച്ചാട്ടം രൂപംകൊണ്ടിരിക്കുന്നത്.


പല കാരണങ്ങള്‍ക്കൊണ്ടും അതിശയമാണ് നയാഗ്ര വെള്ളച്ചാട്ടം. 68 കിലോമീറ്റര്‍ വേഗതിയിലാണ് മണിക്കൂറില്‍ ഇവിടെ വെള്ളം പതിക്കുന്നത്. ഓരോ മിനിറ്റിലും 2.8 മില്ല്യന്‍ ലിറ്റര്‍ വെള്ളം പുറത്തേയ്ക്ക് ഒഴുകും. ഇങ്ങനെ ഒട്ടേറെ കൗതുകം നിറഞ്ഞ ഈ ഭീമന്‍ വെള്ളച്ചാട്ടത്തില്‍ ഒന്നു കാലിടറി വീണാല്‍... ചിന്തിക്കാന്‍ പോലും പറ്റില്ല അല്ലേ അങ്ങനെയൊരു സാഹചര്യത്തെ കുറിച്ച്. പൊടിപോലും കിട്ടില്ല എന്നായിരിക്കും എന്നായിരിക്കും പലരുടേയും മനസ്സില്‍ ആദ്യം തോന്നുക. എന്നാല്‍ കൂറ്റന്‍ നയാഗ്ര വെള്ളച്ചാട്ടത്തെ പോലും തോല്‍പിച്ചവരുണ്ട് ലോകത്ത്. ഈ രക്ഷപ്പെടലുകള്‍ ചരിത്രത്തെപ്പോലും അതിശയിപ്പിച്ചവയാണെന്ന് പറയാം.

ഇന്നു വരെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ കണക്കുകള്‍ പ്രകാരം പതിനാറ് പേരാണ് ജീവന്‍ പണയപ്പെടുത്തി നയാഗ്രയിലെത്തിയത്. ഇവരുടെയെല്ലാം ലക്ഷ്യം ഒന്നായിരുന്നു. നയാഗ്രയെ തല്‍പിക്കുക. എന്നാല്‍ ഇവരില്‍ പലരേയും മരണം കവര്‍ന്നു. വളരെ കുറച്ചു പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. രേഖപ്പെടുത്തിയ ചില കണക്കുകളുടെ അടിസ്ഥാനത്തില്‍ 1921-ലാണ് ആദ്യമായി ഒരാള്‍ നയാഗ്രയെ തോല്‍പിച്ചത്. ആനി എഡ്സണ്‍ എന്ന 63 കാരി അന്ന് നയാഗ്ര നീന്തിക്കയറി. ഇരുമ്പുകൊണ്ട് നിര്‍മിച്ച ഒരു ബാരലിനുള്ളില്‍ക്കയറിയാണ് ആനി വെള്ളച്ചാട്ടത്തില്‍ നിന്നും നീന്തിക്കയറിയത്. പണത്തിനും പ്രശസ്തിക്കു വേണ്ടിയാണ് ആനി എഡ്സണ്‍ അങ്ങനെ ചെയ്തതെങ്കിലും അന്ന് അത് അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല എന്നതാണ് വാസ്തവം.


പിന്നീട് 1928-ല്‍ ലൂസിയര്‍ എന്ന ആളും നാഗ്രയില്‍ നിന്നും രക്ഷപ്പെട്ടു. ആറടി വ്യാസമുള്ള സ്റ്റീല്‍ ബോളിനുള്ളില്‍ നിരവധി ട്യൂബുകള്‍ നിരത്തി അതിനുള്ളില്‍ കയറി വെള്ളച്ചാട്ടത്തിന് മുകളിലൂടെ യാത്ര ചെയ്യുകയായിരുന്നു ഇദ്ദേഹം. വീഴ്ചയില്‍ നിന്നും ഭാഗ്യംകൊണ്ട് മാത്രമാണ് ലൂസിയര്‍ രക്ഷപ്പെട്ടത് എന്നാണ് സൂചന. ആനിയും ലൂസിയറും സുരക്ഷിതമായ മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് നയാഗ്രയിലേക്ക് ഇറങ്ങിയത്.

എന്നാല്‍ സുരക്ഷയുടെ പിന്‍ബലമൊന്നും ഇല്ലാതെ അഞ്ച് പേര്‍ മാത്രമാണ് നയാഗ്രയില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ടത്. ഒരു ഏഴു വയസ്സുകാരനാണ് ഇതില്‍ ഏറ്റവും പ്രായം കുറഞ്ഞ ആള്‍. റോജര്‍ വുഡാവാര്‍ഡ് എന്നാണ് ഈ ബാലന്റെ പേര്. 1960-ല്‍ നടന്ന ഒരു ബോട്ടപകടത്തിലാണ് ഈ ബാലന്‍ നയാഗ്ര വെള്ളച്ചാട്ടത്തിന്റെ അറ്റംവരെ എത്തിയത്. എന്നാല്‍ അദ്ഭുതകരമായി ആ ബാലന്‍ രക്ഷപ്പെടുകയായിരുന്നു. നയാഗ്രഹയിലെ മഹാദ്ഭുതം എന്നാണ് ഇന്നും ഈ സംഭവം അറിയപ്പെടുന്നത്.


അതേസമയം ഈ രക്ഷപ്പെടലുകള്‍ നടന്നിട്ടുണ്ടെങ്കിലും അവയെല്ലാം തന്നെ ഭാഗ്യം കൊണ്ടാണ്. എന്നാല്‍ എപ്പോഴും ഭാഗ്യം നമ്മളെ തുണയ്ക്കണം എന്നില്ല. അതുകൊണ്ടുതന്നെ നയാഗ്രയുടെ ഭംഗി ആസ്വദിക്കാന്‍ പോകുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമയി പാലിക്കണമെന്ന് ഓര്‍മ്മപ്പെടുത്തുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.