ഒമിക്രോണ്‍ വകഭേദം ഭാവിയില്‍ കോവിഡ് വ്യാപന തീവ്രത കുറച്ചേക്കും: പുതിയ പഠനം

ഒമിക്രോണ്‍ വകഭേദം ഭാവിയില്‍ കോവിഡ് വ്യാപന തീവ്രത കുറച്ചേക്കും: പുതിയ പഠനം

കേപ് ടൗണ്‍: ഒമിക്രോണ്‍ വകഭേദം ഭാവിയില്‍ കോവിഡ് വൈറസിന്റെ വ്യാപന തീവ്രത കുറച്ചേക്കാമെന്ന് പുതിയ പഠനം. ദക്ഷിണാഫ്രിക്കയിലെ ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

വൈറസിന്റെ തീവ്രത കുറയുന്നതിനാല്‍ സാമൂഹ്യ വ്യാപനം കുറയുമെന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്. ഡിസംബര്‍ മാസം ഒമിക്രോണ്‍ വേരിയന്റ് ബാധിച്ച 23 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചു. ഡെല്‍റ്റ വേരിയന്റ് ബാധിച്ചവര്‍ക്ക് ഒമിക്രോണ്‍ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. പക്ഷെ ഒമിക്രോണ്‍ വകഭേദം പിടിപെടുന്നവര്‍ക്ക് ഡെല്‍റ്റ ബാധിക്കില്ലെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് അനുകൂല ഫലമാണ് പഠനത്തില്‍ കാണാന്‍ കഴിഞ്ഞത്. രോഗത്തിന്റെ തീവ്രത താരതമ്യേനെ ഇവരില്‍ കുറവാണെന്ന് ആഫ്രിക്ക ഹെല്‍ത്ത് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫ. അലക്സ് സിഗല്‍ പറയുന്നു.

പഠനത്തില്‍ പങ്കെടുത്ത 23 പേരില്‍ 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഒരാള്‍ക്ക് മാത്രമേ സപ്ലിമെന്റല്‍ ഓക്‌സിജന്‍ ആവശ്യമായി വന്നുള്ളുവെന്നും ഗവേഷകര്‍ വ്യക്തമാക്കി. ഫൈസര്‍ ഇന്‍കോര്‍പ്പറേറ്റ് അല്ലെങ്കില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ നിര്‍മ്മിച്ച ഷോട്ടുകള്‍ ഉപയോഗിച്ച് പത്ത് പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയിരുന്നു. പക്ഷെ അവര്‍ക്കും ഒമിക്രോണ്‍ ബാധിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.