വൈദ്യുതി ബില്‍ അടച്ചില്ലെന്ന പേരിൽ എസ്എംഎസ് തട്ടിപ്പ് ; ജാഗ്രതാ നിർദേശവുമായി കെഎസ്ഇബി

വൈദ്യുതി ബില്‍ അടച്ചില്ലെന്ന പേരിൽ എസ്എംഎസ് തട്ടിപ്പ് ; ജാഗ്രതാ നിർദേശവുമായി കെഎസ്ഇബി

തൃശൂര്‍: ബില്‍ അടച്ചില്ലെന്നും വൈദ്യുതി വിച്ഛേദിക്കുമെന്നും പറഞ്ഞ് കെ.എസ്.ഇ.ബിയുടെ പേരില്‍ വ്യാജ എസ്.എം.എസ് തട്ടിപ്പ്. കണക്ഷന്‍ വിച്ഛേദിക്കല്‍ ഒഴിവാക്കാന്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ച്‌ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തിയാണ് തട്ടിപ്പ് നടക്കുന്നത്. ഇത്തരം വ്യാജ സന്ദേശങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് കെഎസ്ഇബി നിർദ്ദേശിച്ചു.

ഇത്തരത്തിൽ തട്ടിപ്പ് നടന്നതായി ഉപയോക്താക്കളില്‍ നിന്ന് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ സൈബര്‍ സെല്ലിനെ അറിയിച്ചു. അന്വേഷണം നടക്കുന്നതായി സൈബര്‍ പൊലീസ് അറിയിച്ചു.രണ്ടാഴ്ച മുമ്പ് മുതലാണ് വൈദ്യുതി വിച്ഛേദിക്കാന്‍ പോവുകയാണെന്ന് കാണിച്ച്‌ മൊബൈലില്‍ മെസേജ് വന്ന് തുടങ്ങിയത്.

ബന്ധപ്പെടാന്‍ പറഞ്ഞ് മെസേജില്‍ പല നമ്പറുകളും കൊടുത്തിട്ടുമുണ്ട്. ആ നമ്പറില്‍ വിളിക്കുമ്പോള്‍ ഇംഗ്ലീഷിലും ഹിന്ദിയിലും സംസാരിക്കുന്നവരാണ് ഫോണ്‍ എടുത്തത്. ഇവരാണ് ബില്ലടച്ചതായി രേഖകളില്‍ കാണുന്നില്ലെന്ന് അറിയിക്കുന്നത്. ബില്‍ അടച്ചെന്ന് പറഞ്ഞാല്‍ അത് സോഫ്റ്റ്വെയറില്‍ കയറിയിട്ടില്ലെന്നും ഉറപ്പാക്കാന്‍ ഒരു ആപ് ഡൗണ്‍ലോഡ് ചെയ്യാനും ആവശ്യപ്പെടും.

തുടര്‍ന്ന് ചെറിയ തുക നിക്ഷേപിച്ച്‌ ഒ.ടിപി ആവശ്യപ്പെടുകയാണ് പതിവ്. ഇവ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ടെലിഫോണിന്‍റെ നിയന്ത്രണം സംഘത്തിന് ലഭിക്കുകയും ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെ നടത്തി വന്‍ കൊള്ള നടത്തുകയും ചെയ്യും. കെ.എസ്.ഇ.ബി ജീവനക്കാര്‍ ഇംഗ്ലീഷിലും ഹിന്ദിയിലും സംസാരിക്കില്ലെന്ന് ഉറപ്പുള്ളവര്‍ ഫോണ്‍ കട്ട് ചെയ്യാറാണ് പതിവ്.ഏറെപേര്‍ ഇതിനകം കെ.എസ്.ഇ.ബിയില്‍ വിളിച്ച്‌ പരാതിപ്പെട്ടു.

95 ശതമാനത്തിലധികം പരാതിക്കാര്‍ക്കും പണം നഷ്ടപ്പെട്ടിട്ടില്ലെന്നത് ആശ്വാസകരമാണെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. പണം നഷ്ടപ്പെട്ട ഏതാനും പേര്‍ കെ.എസ്.ഇ.ബിയിലും പരാതി തന്നിട്ടുണ്ട്. ഇത്തരം തട്ടിപ്പുകളില്‍പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും കെഎസ്ഇബി നിർദ്ദേശിച്ചു. ആരെങ്കിലും ഫോണില്‍ വിളിച്ച്‌ പണമടക്കാനോ ഏതെങ്കിലും വ്യാജ ആപ്പുകള്‍  ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുകയോ ചെയ്താല്‍ 1912 നമ്പറില്‍ വിളിക്കാനും നിര്‍ദേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.